വട്ടിയൂര്‍ക്കാവ്: വേറ്റിക്കോണം ജംഗ്ഷനിലും സമീപപ്രദേശങ്ങളിലുമുള്ള വീടുകളില്‍ കഴിഞ്ഞ ഒരാഴ്ചയായി നടന്നുവരുന്ന കല്ലേറില്‍ ഭയന്ന് നാട്ടുകാര്‍. ഒരാഴ്ചയായി വാഹനങ്ങള്‍ കല്ലേറില്‍ തകരുന്നതും വീടുകള്‍ക്ക് കേടുപാടുണ്ടാകുന്നതും പതിവായതോടെയാണ് നാട്ടുകാര്‍ വട്ടിയൂര്‍ക്കാവ് പോലീസില്‍ പരാതിപ്പെട്ടത്.
ആരാണ് കല്ലെറിയുന്നതെന്നു കണ്ടുപിടിക്കാന്‍ കഴിഞ്ഞദിവസം നാട്ടുകാര്‍ ഉറക്കമൊഴിച്ച് കാത്തിരുന്നു. പോലീസിന്റെ ശക്തമായ നിരീക്ഷണവും ഉണ്ടായിരുന്നു. 12 മണി പിന്നിട്ടതോടെ ശക്തമായ കല്ലേറുണ്ടായി. എന്നാല്‍ കല്ലേറു നടത്തിയവരെക്കുറിച്ച് യാതൊരു തുമ്പും പോലീസിനുപോലും ലഭിച്ചില്ല.
ഇതോടെയാണ് സംഭവം ‘ചാത്തനേറ്’ ആണ് എന്ന് നാട്ടുകാര്‍ പറയാന്‍ തുടങ്ങിയത്. പോലീസാണ് ഇതോടെ ധര്‍മ്മസങ്കടത്തിലായത്. നാട്ടുകാര്‍ പറഞ്ഞതനുസരിച്ച് എത്തി കാത്തിരുന്നിട്ടും പോലീസുകാര്‍ക്ക് സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്താനായില്ല. സംഭവത്തിന്റെ സത്യാവസ്ഥ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: