പോത്തന്‍കോട് : ചന്തവിളയില്‍ വച്ച് ബൈക്കില്‍ വരുകയായിരുന്ന യുവാവിനെ ആക്രമിച്ചു നട്ടെല്ല് തകര്‍ത്ത സംഘത്തിലെ നാല് പേര് പോലിസ് പിടിയില്‍. മംഗലപുരം സിഎസ്ഐ പള്ളിയ്ക്ക് സമീപം കണ്ണങ്കരവിള ശ്യാംനിവാസില്‍ ശ്യാംകുമാര്‍ (23), വാവറയമ്പലം ആനയ്ക്കോട് കിരണ്‍ നിവാസില്‍ അഭിലാഷ് (23), മഞ്ഞമല ആനയ്ക്കോട് ലക്ഷം വീട്ടില്‍ സാന്ദ്രാ ഭവനില്‍ സംഗീത് രാജന് (23), പൂലന്തറ പുളിയ്ക്കക്കോണത്ത് വീട്ടില്‍ അഖില്‍ (24) എന്നിവരെയാണ് പോത്തന്‍കോട് പോലീസ് പിടികൂടിയത്.
താഴെ ചന്തവിള വിളയില്‍ വീട്ടില്‍ മിഥുന് ജയകുമാര്‍ (21) നെയാണ് കഴിഞ്ഞ മാസം 20 ന് രാത്രി 10.30 ഓടെ പത്ത് പേര് അടങ്ങുന്ന സംഘം ആക്രമിക്കുകയും കമ്പിപ്പാര കൊണ്ട് നട്ടെല്ല് തകര്‍ക്കുകയും ചെയ്തത്. സംഭവ ശേഷം കൊല്ലം, കല്ലമ്പലം കടപ്പാക്കട എന്നിവിടങ്ങളില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു ഇനി ആറു പേര് കൂടി പിടിയിലാകാന്‍ ഉണ്ടെന്നു പോലീസ് പറഞ്ഞു. പോത്തന്‍കോട് എസ്ഐ അശ്വനി, ജൂനിയര്‍ എസ്ഐ ശ്രീജിത്ത്, പോലീസുകാരായ രാജേന്ദ്രന്, അരുണ്‍, വിനീഷ്, ആല്ബിന് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: