ന്യൂദല്‍ഹി : ദോക്ലാം അതിര്‍ത്തിയിലെ റോഡ് നിര്‍മാണം വെട്ടിച്ചുരുക്കി ചൈന. അനധികൃത റോഡു നിര്‍മാണം ഇന്ത്യന്‍ സൈന്യം തടഞ്ഞതിനു 10 കിലോമീറ്റര്‍ ദൂരെ വെച്ച് ചൈന റോഡ് നിര്‍മാണം അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
റോഡു നിര്‍മാണത്തിനായി അതിര്‍ത്തിയില്‍ ചൈന കൊണ്ടുവന്ന സാധനങ്ങളെല്ലാം കിഴക്കന്‍ പ്രവിശ്യയിലേക്ക് മാറ്റിയതായും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രദേശത്തെ നിര്‍മാണ തൊഴിലാളികളുടെ സുരക്ഷയ്ക്കായി 500ഓളം ചൈനീസ് സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്.
നിര്‍മാണ സ്ഥലത്തു നിന്നും 20 കിലോമീറ്റര്‍ ദൂരെയുള്ള ചൈനീസ് നഗരമായ യാതുങ്ങിലാണ് ചൈനീസ് സൈനികര്‍ തമ്പടിച്ചിരിക്കുന്നത്. എന്നാല്‍ പ്രദേശത്തെ ജനവാസ സ്ഥലങ്ങള്‍ വികസിപ്പിക്കുന്നതായി സൂചനയില്ല.
ബ്രിക്സ് ഉച്ചകോടിക്കുശേഷം ഇരു രാജ്യങ്ങള്ക്കുമിടിയിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ക്ക് അയവ് സംഭവിച്ചതായി ഇന്ത്യയും ചൈനയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് റോഡ് നിര്‍മാണം പുനരാരംഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: