കൊല്ലം: കുടുംബവഴക്ക് പീഡനക്കേസാക്കി ദളിത് നേതാവിനെ പോക്സോയില്‍ കുടുക്കിയെന്ന് പരാതി. അഖിലകേരള സിദ്ധനര്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്റും ദൡത് സാമൂഹ്യ പ്രവര്‍ത്തകനുമായ പത്തനാപുരം സ്വദേശി രാജേന്ദ്രനാണ് ജയിലിലായത്.
മദ്യപിച്ച ഭര്‍ത്താവ് മര്‍ദ്ദിച്ചെന്ന് ഭാര്യ ശോഭന പരാതി നല്‍കിയിരുന്നു. പത്തനാപുരം സിഐ ചെയര്‍മാനായ എസ് സി, എസ്ടി മോണിറ്ററിങ് കമ്മറ്റിയില്‍ പോലീസിനെ വിമര്‍ശിക്കുമായിരുന്ന രാജേന്ദ്രനെ ഈ പരാതിവെച്ച് കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവന്നാണ് പരാതി.
തങ്ങളെ ഭീഷണിപ്പെടുത്തി പതിനാലുകാരിയായ മകളില്‍ നിന്നും നിര്‍ബന്ധിച്ച് വ്യാജമൊഴി എടുക്കുകയായിരുന്നുവെന്ന് ശോഭനയും മകളും പത്രസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ഇ.കെ ചെല്ലപ്പന്, വാളകം ശിവപ്രസാദ്,എ.കെ മനോഹരന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: