കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് ലഭിക്കുന്ന ജനപിന്തുണ സിപിഎമ്മില്‍ ആശങ്കയും അസ്വസ്ഥതയും സൃഷ്ടിക്കുന്നു. അതിന്റെ തെളിവാണ് കഴിഞ്ഞ രണ്ടു മൂന്നു ദിവസത്തെ ദേശാഭിമാനി.
യാത്ര പൊളിഞ്ഞു, ജനപിന്തുണയില്ല എന്നു പറയുന്നവരുടെ പത്രം രണ്ടു ദിവസമായി യാത്രയെപ്പറ്റിയുള്ള വാര്‍ത്തകള്‍ക്കായി മാറ്റി വച്ചിരിക്കുകയാണ്. വ്യാഴം, വെള്ളി ദിനങ്ങളില്‍ ഒന്നാം പേജ് മുഴുവന്‍ യാത്രക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ ഉപയോഗിച്ചു. ലോക്കല്‍ അടക്കം അകത്തെ മുഴുവന്പേജുകളിലുമുണ്ട് യാത്രക്കെതിരായ വാര്‍ത്തകളും നേതാക്കളുടെ പ്രസ്താവനകളും വാര്‍ത്താ വിശകലനങ്ങളും.
യാത്രക്ക് ലഭിക്കുന്ന , പ്രത്യേകിച്ച് കണ്ണൂരില്‍ ലഭിച്ച, ജനപിന്തുണയില്‍ പാര്‍ട്ടിക്ക് അസ്വസ്ഥതയില്ലെങ്കില്‍ വെറുതേ അവഗണിച്ചാല്‍ പോരായിരുന്നോയെന്നാണ് പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന്റെ സംശയം. അതിനവര്‍ ഒരു ഉദാഹരണവും നിരത്തി. വഴിയിലെ പശു കുത്തുമെന്ന് ഭയമുള്ളതിനാലല്ലെ വീട്ടില്‍ നിന്നിറങ്ങുമ്പോഴേ വടിയെടുക്കുന്നതെന്ന്.
മുഖ്യമന്ത്രിയുടെ സ്വന്തം നാടായ പിണറായിയിലെ അപ്രഖ്യാപിത ഹര്‍ത്താലും ഇൗ ആശങ്കയുടെ സൂചനയാണ്.
ജനങ്ങളെ അകറ്റി നിര്‍ത്തി പൊലിമ കുറയ്ക്കാനുള്ള ഈ നീക്കവും പാളി.
പിണറായിയില്‍ കടകളടഞ്ഞു കിടന്നെങ്കിലും ജനരക്ഷായാത്രകടന്നുപോയ വഴിയുടെ ഇരുവശവും നൂറുകണക്കിനാളുകളാണ് സ്വീകരിക്കാനെത്തിയത്. അക്രമങ്ങളിലും ബോംബ്സ്ഫോടനങ്ങളിലും കൊല്ലപ്പെട്ട സിപിഎമ്മുകാരുടെ ചിത്രങ്ങള്‍ പതിച്ച വലിയ കട്ടൗട്ടുകള്‍ വഴിയിലെങ്ങും നിരത്തിയിരുന്നു. യാത്രയെ നേരിടാന്‍ മുന്‍കൂട്ടി വന്‍ ആസൂത്രണം നടന്നുവെന്നതിന്റെ തെളിവാണിത്. ഭയമില്ലെങ്കില്‍ പിന്നെന്തിന് കട്ടൗട്ടുകള്‍.
കഴിഞ്ഞ ദിവസം പാര്‍ട്ടി പത്രത്തിന്റെ ഒന്നാം പേജില്‍ ആര്‍എസ്എസ്സുകാര്‍ കൊലപ്പെടുത്തിയ സിപിഎമ്മുകാര്‍ എന്നപേരില്‍ കുറേ ചിത്രങ്ങള്‍ പ്രസീദ്ധീകരിച്ചു. ബോംബു നിര്‍മ്മിക്കുമ്പോള്‍ പൊട്ടി മരിച്ചവരും ഗുരുതര രോഗം ബാധിച്ച് ആശുപത്രിയില്‍ മരിച്ചവരും വാഹനാപകടത്തില്‍ മരിച്ചവരും ഇതിലുണ്ട്.ഇത് പുറത്തായതും പാര്‍ട്ടിക്ക് ക്ഷീണമായി. ഇതുവരെ മറ്റൊരു പാര്‍ട്ടിയുടെയും കൊടി ഉയരുകയോ മുദ്രാവാക്യം മുഴങ്ങുകയോ ചെയ്യാത്ത സിപിഎം കോട്ടകളില്‍ ബിജെപി പതാക ഉയര്‍ന്നത് പാര്‍ട്ടിയെ ഭയപ്പെടുത്തി.
കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നത് തിരിച്ചറിഞ്ഞാണ് സിപിഎം നേതൃത്വം ജനരക്ഷായാത്രക്കെതിരെ രംഗത്തിറങ്ങിയത്. എന്നിട്ടും യാത്രയെ രാഷ്ട്രീയമായി നേരിടാനാകാതെ വന്നതോടെ വിലകുറഞ്ഞ ആരോപണങ്ങളായി.
തൃശൂരില്‍ ഒരു ചടങ്ങില്‍ പ്രകാശ് കാരാട്ട് പറഞ്ഞത് അമിത് ഷാ കൊലയാളിയാണ്, വ്യാജഏറ്റുമുട്ടല്‍ കേസില്‍ സിബിഐ കേസെടുത്തിരുന്നു. എന്നൊക്കെ. എന്നാല്‍ കോടതി അമിത് ഷായെ കുറ്റവിമുക്തനാക്കിയ കാര്യം മിണ്ടിയില്ല.
യാത്രയ്ക്ക് ദേശീയ പ്രാധാന്യം കൈവന്നതിന് ഒരു കാരണം ് അതില്‍ ഉന്നയിക്കുന്ന മുദ്രാവാക്യത്തിന്റെ പ്രത്യേകതയാണ്. മറ്റൊന്ന് സിപിഎം കോട്ടകളില്‍ ബിജെപി പരിപാടിയിലെ വന്‍ ജനകീയ പങ്കാളിത്തമാണ്. പിണറായിയിലെ പരിപാടിയിലെ ജനപങ്കാളത്തം മിക്ക മാധ്യമങ്ങളും വലിയ വാര്‍ത്തയാക്കിയിരുന്നു. അമിതഷാക്ക് പെട്ടെന്ന് യാത്ര റദ്ദാക്കേണ്ടിവന്നിട്ടും വലിയ പങ്കാത്തമുണ്ടായിയെന്നാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: