വട്ടവട: കുടിവെള്ളവും കൃഷിയ്ക്കാവശ്യമായ ജലസേചന സൗകര്യവുമില്ലാതെ വട്ടവടയിലെ കര്‍ഷകര്‍ ദുരിതത്തില്‍. കോടികള്‍ മുടക്കി കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിന് വട്ടവടയില്‍ എത്തിച്ച ഹോസ് അടക്കമുള്ളവ റോഡില്‍ കിടന്ന് നശിക്കുന്നു. രണ്ടായിരത്തോളം വരുന്ന കര്‍ഷകര്‍ക്ക് ആകെയുണ്ടായിരുന്ന ജലസേജന സൗകര്യം ചിലന്തിയാറില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച തടയണയാണ്. ശക്തമായ മഴയില്‍ മലമുകളില്‍ നിന്നും വലിയപാറക്കല്ലുകളും ചെളിയും വന്നടിഞ്ഞ് തടയണ നികന്ന് പോയി.
ഇതോടെ കര്‍ഷകര്‍ക്ക് കുടിവെള്ളവും കൃഷിക്കാവശ്യമായ ജലസേചന സൗകര്യവും ഇല്ലാത്ത അവസ്ഥയിലെത്തി. നിലവില്‍ മണ്ണില്‍ തീര്‍ത്ത തടയണയ്ക്ക് പകരം പ്രായോഗീകമായ രീതിയില്‍ ചെക്ക് ഡാം നിര്‍മ്മിച്ച് നല്‍കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. വട്ടവടയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ കോടിക്കണക്കിന് രൂപയുടെ പിവിസി പൈപ്പുകളും മറ്റ് ഉപകരണങ്ങളും വട്ടവടയിലെ റോഡില്‍ കൂട്ടിയിട്ടിട്ടുണ്ട്. ഇവിടെ കിടക്കുന്ന ഹോസുകള്‍ നശിക്കുമ്പോഴും ഏത് പദ്ധതിയ്ക്കാണ് ഇവ എത്തിച്ചതെന്ന് അവ്യക്തമാണെന്ന് നാട്ടുകാര്‍ പറയുന്നു.
കര്‍ഷകര്‍ക്ക് ജലസേചനമടക്കമുള്ള അടിസ്ഥാന കാര്യങ്ങള്‍ എത്തിച്ച് നല്കുന്നു എന്ന് വരുത്തി തീര്‍ക്കുന്നതിന് വേണ്ടി പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും ഇത് വേണ്ട രീതിയില്‍ നടപ്പിലാക്കുന്നുമില്ല എന്നതിന്റെ ഉദാഹരണമാണ് വട്ടവടയില്‍ റോഡരുകില്‍ കിടന്ന് നശിക്കുന്ന പൈപ്പുകളും മറ്റ് ഉപകരണങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: