അരൂര്‍: ദേശീയപാതയോരത്ത് കുത്തിയതോട്ടില്‍ നിര്‍മ്മിച്ച ആശ്വാസ് അമിനിറ്റി സെന്റര്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നില്ലെന്ന് പരാതി. ദൂരെ സ്ഥലങ്ങളില്‍ നിന്നും വിശ്രമമില്ലാതെ യാത്രചെയ്ത് എത്തുന്ന യാത്രക്കാര്‍ക്കും വാഹനത്തിന്റെ ഡ്രൈവര്‍മാര്‍ക്കും വിശ്രമിക്കുന്നതിനായാണ് ഇവിടെ വിശ്രമ കേന്ദ്രം നിര്‍മ്മിച്ചത്.
എംഎല്‍എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും ഒന്നര കോടി രൂപ മുടക്കിയാണ് ഈ വിശ്രമ കേന്ദ്രം നിര്‍മ്മിച്ച് അഞ്ചു മാസങ്ങള്‍ മുന്‍പ് തുറന്നു കൊടുത്തത്. എന്നാല്‍ ഇത് കാര്യമായ പ്രയോജനം ജനങ്ങള്‍ക്ക് നല്‍കുന്നില്ല. പ്രധാനമായും ഇതിന്റെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള അപാകതകളാണ് പ്രയോജനം ലഭിക്കാത്തതിന് കാരണമാകുന്നതെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.
അംഗ പരിമിതര്‍ക്കും, സ്ത്രീകള്‍ക്കും, പുരുഷന്മാര്ക്കും, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും തുടങ്ങിയവര്‍ക്ക് പ്രതേ്യകം പ്രതേ്യകം ഉപയോഗിക്കുന്നതിനാവശ്യമായ ടൊയ്ലറ്റുകള്‍, കുട്ടികള്‍ക്ക് മുലയൂട്ടുന്നതിനായി ഫീഡിങ്ങ് റൂം, എടിഎം. കൗണ്ടര്‍, പൂന്തോട്ടം, കോഫീ ഹൗസ്, ഓപ്പണ്‍ എയര്‍ തീയറ്റര്‍ തുടങ്ങിയ സജ്ജീകരണങ്ങള്‍ ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്.എന്നാല്‍ ഇവയൊന്നും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നി ല്ലെന്നും ഹോട്ടല്‍ വ്യവസായം മാത്രമാണ് ഇവിടെ നടക്കുന്നതെന്നും ഇവിടെയെത്തുന്ന ദീര്‍ഘദൂരയാത്രികര്‍ പറയുന്നു.
24 മണിക്കൂറും ഇവിടം പ്രവര്‍ത്തിക്കേണ്ടതാണ്. എന്നാല്‍ രാത്രി പത്തു മണിക്ക് ശേഷം ഗേറ്റ് അടച്ചിടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: