ആലപ്പുഴ: വിപണന പ്രദര്‍ശന മേളകള്‍ക്കൊപ്പം ഗവേഷണങ്ങള്‍ക്കും വേണ്ടത്ര പ്രാധാന്യം നല്കിയാല് മാത്രമേ കയര്‍ വ്യവസായ മേഖലയ്ക്ക് അതിജീവനം സാധ്യമാകുകയുള്ളുവെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കയര്‍ കേരളയോടനുബന്ധിച്ചു നടന്ന രണ്ടാം ദിവസത്തെ സെമിനാറുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുന്‍ കാലങ്ങളില്‍ നടന്ന ഗവേഷണഫലങ്ങളാണ് ഇന്നു കാണുന്നത്. കൂടുതല്‍ നല്ലത് വരും കാലങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ അതിനാവശ്യമായ ചിന്തകളും ഗവേഷണങ്ങളും സജീവമായി നടക്കണം. ഓരോ മേഖലയിലും കാലാനുസൃതമായ ഗവേഷണങ്ങള്‍ക്കുമാത്രമേ തുടര്‍ച്ചയുണ്ടാക്കാന്‍ സാധിക്കുകയുള്ളു. ഇന്നത്തെ ഉല്പന്നങ്ങള്ക്ക് ‘ഭാവിയില്‍ വിപണി ഉണ്ടായെന്നു വരില്ല. അന്നത്തെ വിപണിക്ക് അനുയോജ്യമായവ ഉല്പാദിപ്പിക്കാന് ഇന്നേ ഗവേഷണങ്ങള്‍ നടത്തിയേ മതിയാകുകയുള്ളുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ ഓരോ നിമിഷവും വളരുകയാണ്. അതിനനുസരിച്ച് പരിസ്ഥിതിക്ക് ഇണങ്ങുന്ന കാര്യങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള പരിശ്രമവും ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ബി.ഇക്ബാല്‍ അധ്യക്ഷനായിരുന്നു. ഫോംമാറ്റിംഗ്സ് ചെയര്മാന് കെ.ആര്.‘ഗീരഥന്‍, കയര്‍ കോര്പ്പറേഷന് ചെയര്മാന് ആര്. നാസര്‍, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് കെ.കെ.ഗണേശന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: