കരുനാഗപ്പള്ളി: അമൃതാനന്ദമയിമഠത്തിന്റെ സ്വാശ്രയ സ്വയം പര്യാപ്ത ഗ്രാമ പദ്ധതി വഴിത്തിരിവായി. കുപദ്ധതിയില് വിവിധ സംസ്ഥാനങ്ങളിലായി 101 ഗ്രാമങ്ങളാണ്ഏറ്റെടുത്തത്.
തമിഴ് നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സാഡിവയല്‍ എന്ന വനവാസി ഗ്രാമം മികച്ച ഉദാഹരണമാണ്.
പലതരത്തിലുള്ള കൃഷിചെയ്ത് പരാജയപ്പെട്ട കര്‍ഷകരെ ഒന്നിച്ചുചേര്‍ത്ത് ജൈവ നെല്‍ കൃഷി തുടങ്ങി. കൂട്ടുകൃഷിയായി 20 കൃഷിക്കാരുടെ 35 ഏക്കര്‍ നിലം ഒന്നിച്ചാക്കിയാണ് കൃഷി നടത്തിയത്. വിതച്ചത് ഭവാനി വിത്തും. ജൈവകൃഷി തങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചെന്നും മണ്ണിനെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ ജൈവകൃഷി അനിവാര്യമാണെന്നും’ ഗ്രാമത്തിലെ കാളിസ്വാമി പറയുന്നു.
ഒരോ ഗ്രാമത്തിലും അമൃതയുടെ ആരോഗ്യ സന്നദ്ധപ്രവര്‍ത്തകര്‍ എത്തിയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. ഉത്തര പ്രദേശിലെസരായി നൂറുദ്ദീന്‍പൂര്‍ എന്ന ഗ്രാമത്തില്‍ സ്ത്രീകള്‍ക്ക് നെയ്ത്തിലും ബാഗ് നിര്‍മ്മാണത്തിലുമാണ് പരിശീലനം നല്‍കിയത്. തമിഴ്നാട്ടിലെ സാഡിവയലില്‍ ജിമുക്കി നിര്മ്മിക്കുന്നക്കു യൂണിറ്റാണ്തുടങ്ങിയത്. മഹാരാഷ്ട്രയിലെ റാന്‍സായിയില്‍ യന്ത്രസഹായമില്ലാതെ കറിമസാലപ്പൊടികള്‍ ഉണ്ടാക്കുന്ന സ്ത്രീകളുടെ സംരംഭമാണ് തുടങ്ങിയത്.
ഒഡീഷയിലെ ഗുപ്തപാദ ഗ്രാമത്തില്‍ കൂണ് കൃഷി തുടങ്ങി, പശ്ചിമ ബംഗാളിലെ കാളി നഗറില്‍ വീടുകളില്‍ പപ്പടമുണ്ടാക്കി. ഉത്തരാഘണ്ഡിലെ ദുണ്ഠയില്‍ പേപ്പര്‍ ബാഗുകളും ഉപയോഗശൂന്യമായ പേപ്പറുകളുടെ പുനരുപയോഗത്തിനുള്ള പദ്ധതിയുമാണ് നടപ്പിലാക്കിയത്. എല്ലാവീടുകളിലും ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ സ്ത്രീകള്‍ക്ക് തന്നെ പരിശീലനം നല്കി. വൈദ്യുതിഎത്താത്ത ഗ്രാമങ്ങളില്‍ സൗരോര്‍ജ്ജ വൈദ്യുതി എത്തിക്കാനുള്ള പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്. സ്വാമി ജ്ഞാനാമൃത പുരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അമൃത സേര്‍വ് നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: