ന്യൂദല്‍ഹി: ദോക്ലാമില്‍ ചൈനയുമായി സംഘര്‍ഷാവസ്ഥയില്ലെന്ന് ഇന്ത്യ. ഇരുരാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ച ശേഷമുള്ള സ്ഥിതിയില്‍ മാറ്റമുണ്ടായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രണ്ടര മാസത്തോളം നീണ്ട സംഘര്‍ഷാവസ്ഥ പരിഹരിച്ചതിന് പിന്നാലെ ദോക്ലാമില്‍ ചൈന വീണ്ടും സൈന്യത്തെ വിന്യസിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്.
നേരത്തെ ഇന്ത്യയും ചൈനയും മുഖാമുഖം അണിനിരന്ന പ്രദേശത്തിന് പത്ത് കിലോമീറ്റര്‍ അകലെയായി ചൈനീസ് സൈന്യത്തിന്റെ സാനിധ്യമുണ്ടെന്നും ഇന്ത്യ ഇടപെട്ട് നിര്‍ത്തിവെച്ച റോഡ് പണി ചൈന പുനരാരംഭിച്ചെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ചൈനീസ് സൈന്യം ടിബറ്റിലെ ചുംബി താഴ്വരയില് തങ്ങുന്നതായി കഴിഞ്ഞ ദിവസം വ്യോമസേനാ മേധാവി ബി.എസ്. ധനോവ പറഞ്ഞിരുന്നു.
ഇന്ത്യ, ചൈന, ഭൂട്ടാന് രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംഗമിക്കുന്ന ദോക്ലാമില്‍ കഴിഞ്ഞ ജൂണ്‍ 16നാണ് ഇരു സൈന്യവും മുഖാമുഖം നിലയുറപ്പിച്ചത്. മേഖലയിലെ നിലവിലെ സാഹചര്യം അട്ടിമറിക്കുന്ന തരത്തില്‍ ചൈന നടത്തുന്ന റോഡ് നിര്‍മ്മാണം ഇന്ത്യ തടഞ്ഞപ്പോഴായിരുന്നു ഇത്. 73 ദിവസത്തിന് ശേഷമാണ് സംഘര്‍ഷാവസ്ഥ അവസാനിച്ചത്.
റോഡ് നിര്‍മ്മാണം അവസാനിപ്പിച്ച് ചൈന പിന്‍വാങ്ങുകയായിരുന്നു. ഇതിനിടെ, ദോക്ലാം തങ്ങളുടെ അവിഭാജ്യ ഘടകമെന്ന് ആവര്‍ത്തിച്ച് ചൈന രംഗത്തെത്തി. ദോക്ലാം സംബന്ധിച്ച് തര്‍ക്കമില്ലെന്നും പ്രദേശം ചൈനയുടെ അധീനതയിലാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: