അമൃതപുരി: രാഷ്ട്രപതി രാംനാഥ്കോവിന്ദിനെ വരവേല്‍ക്കാന്‍ അമൃതപുരി ഒരുങ്ങി. ഞായറാഴ്ച മാതാഅമൃതാനന്ദമയിദേവിയുടെ 64ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് മഠംനടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രപതിയും പത്നി സവിതാകോവിന്ദും തുടക്കംകുകുറിക്കും. അമ്മയുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങ്.
ഗവര്‍ണ്ണര്‍ പി. സദാശിവം, ദേവസ്വം-സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്, കെ.സി. വേണുഗോപാല്‍എംപി, ആര്. രാമചന്ദ്രന് എംഎല്‍എ എന്നിവര്‍ പങ്കെടുക്കും. മാതാഅമൃതാനന്ദമയിമഠം ട്രസ്റ്റ്വൈസ് ചെയര്മാന് സ്വാമി അമൃതസ്വരൂപാനന്ദപുരി ആമുഖ പ്രഭാഷണം നടത്തും. രാഷ്ട്രപതിയായതിന് ശേഷം കേരളത്തില്‍ ആദ്യമായാണ് അദ്ദേഹം എത്തുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഞായറാഴ്ച രാവിലെ എത്തുന്ന രാഷ്ട്രപതിക്ക് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക വരവേല്‍പ്പ് നല്‍കും.
സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണറും അവിടെയുണ്ടാകും. തുടര്‍ന്ന് ഹെലികോപ്ടറില്‍ കായംകുളം എന്‍ടിപിസി ഗ്രൗണ്ടിലെത്തുന്ന രാഷ്ട്രപതി അവിടെ നിന്ന് റോഡുമാര്‍ഗ്ഗമാണ് അമൃതപുരിയിലേക്ക് എത്തുക. രാവിലെ പതിനൊന്നിനാണ് അമൃതപുരിയിലെ ചടങ്ങുകള്‍. അതിനുശേഷം തിരുവനന്തപുരത്തെത്തി, തിരിച്ച് ദല്‍ഹിക്ക് മടങ്ങും. തിങ്കളാഴ്ചയാണ് അമ്മയുടെ ജന്മദിനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: