അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനം ഇന്ന് തുടങ്ങും. സന്ദർശനത്തോട് അനുബന്ധിച്ച് നിരവധി പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ദ്വാരകയിലെ ദ്വാരകദീഷ് ക്ഷേത്രം വ്യാഴാഴ്ച രാവിലെ അദ്ദേഹം സന്ദർശിക്കും. ഇതിനു പുറമെ ഓഖാ-ബെത് ദ്വാരക പാലത്തിന്റെ തറക്കല്ലിടൽ ചടങ്ങ് അദ്ദേഹം നിർവ്വഹിക്കും. തുടർന്ന് ദ്വാരകയിൽ പൊതുജനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കും.
ദ്വാരകയിലെ പരിപാടികൾക്കു ശേഷം ചോട്ടില, സുരേന്ദ്രനഗർ ജില്ലകൾ അദ്ദേഹം സന്ദർശിക്കും. രാജ്കോട്ടിലെ ഗ്രീൻഫീൽഡ് എയർപോർട്ടിന്റെ ശിലാസ്ഥാപന കർമ്മം അദ്ദേഹം നിർവ്വഹിക്കും. തുടർന്ന് ഗാന്ധിനഗർ, ഹത്കേശ്വർ എന്നിവിടങ്ങളിലും അദ്ദേഹം സന്ദർശനം നടത്തും. ഒക്ടോബർ എട്ടിന് വൈകീട്ട് അദ്ദേഹം ദൽഹിക്ക് തിരികെ പോകും.
അടുത്ത വർഷം ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനം. സംസ്ഥാന ഒട്ടുമിക്ക ജില്ലകളിലും വിവിധ പദ്ധതികൾ സാക്ഷാത്കരിച്ച് ബിജെപിക്ക് വൻ വിജയം നേടുമെന്നാണ് പാർട്ടി നേതൃത്വം പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: