മുസഫര്‍നഗര്‍: ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം യുവതിയെ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ഭര്‍ത്താവിന്റെ മുന്നില്‍ വച്ചാണ് 25 കാരിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഭര്‍ത്താവിനെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും ചെയ്തു. ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും മുന്നിലിട്ട് തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി പോലീസില്‍ മൊഴി നല്കി.
യുവതിയും ഭര്‍ത്താവും മൂന്നു മാസം പ്രായമായ കുഞ്ഞും ഡോക്ടറെ കണ്ട് തിരികെ വരുന്ന വഴിയാണ് സംഭവമെന്ന് പോലീസ് അറിയിച്ചു. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ കാറില്‍ സഞ്ചരിക്കുകയായിരുന്ന നാലംഗ സംഘം നിര്‍ഗജ്നി ഗ്രാമത്തിനു സമീപത്തു വച്ച് തടയുകയായിരുന്നു.
ബൈക്കില്‍ നിന്ന് യുവതിയെ തള്ളിയിട്ട് സമീപത്തെ കരിമ്പ് പാടത്തേക്ക് വലിച്ചു കൊണ്ടു പോയി. തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനെ മര്‍ദ്ദിച്ച് കെട്ടിയിടുകയും കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബം പോലീസിനോട് പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും യുവതിയെയും ഭര്‍ത്താവിനെയും വൈദ്യ പരിശോധനക്ക് വിധേയരാക്കിയതായും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: