കോഴിക്കോട്: കേരളത്തെ കമ്മ്യൂണിസ്റ്റ്-ജിഹാദി ഭീകരതയില്‍ നിന്ന് രക്ഷിക്കാനുള്ള ജനരക്ഷായാത്ര ഇന്ന് കോഴിക്കോട്ട്. മാറാട് കൂട്ടക്കൊല സൃഷ്ടിച്ച മുറിവുകളും നാദാപുരത്ത് മുസ്ലിങ്ങളെ വേട്ടയാടിയ കമ്മ്യൂണിസ്റ്റ് കലാപവും ഒഞ്ചിയത്തെ 51 വെട്ടുകളും ജനരക്ഷായാത്രയുടെ സന്ദേശത്തിന് ജില്ലക്ക് പ്രസക്തിയേറ്റുന്നു. 23 സംഘം-വിവിധക്ഷേത്ര പ്രവര്‍ത്തകരാണ് ജില്ലയില്‍ കമ്മ്യൂണിസ്റ്റ്-ജിഹാദി ഭീകരതയ്ക്ക് വിധേയരായത്.
ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ഫ്രണ്ട് തുടങ്ങിയ സംഘടനകളുടെ സംസ്ഥാന ആസ്ഥാനമാണ് കോഴിക്കോട്. മുസ്ലിം വര്‍ഗ്ഗീയതയെയും ഭീകരതയെയും ഒളിഞ്ഞും തെളിഞ്ഞും പിന്തുണയ്ക്കുന്ന കമ്മ്യൂണിസ്റ്റ് ചരിത്രവും ഈ ജില്ലയ്ക്കുള്ളതാണ്. മുസ്ലിം ഭീകരതയെ പിന്തുണയ്ക്കുന്ന അതേ കൈകള്‍ കൊണ്ട് പാവപ്പെട്ട മുസ്ലിങ്ങളെ സിപിഎമ്മുകാര്‍ വേട്ടയാടിയ നാദാപുരവും ഈ ജില്ലയില്‍ തന്നെയാണ്. 1988 സപ്തംബര്‍ 17ന് കുറ്റ്യാടി പോലീസ് സ്റ്റേഷനിലേക്ക് മുസ്ലിം യൂത്ത്ലീഗ് നടത്തിയ മാര്‍ച്ചിലേക്ക് സിപിഎം നേതാവ് എ. കണാരന്റെ കാര്‍ കയറ്റിയെന്നാരോപിച്ച് തുടങ്ങിയ കലാപത്തില്‍ എട്ടു പേര് കൊല്ലപ്പെടുകയും 130 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കോടികളുടെ കളവാണ് ഒന്നര മാസക്കാലം നീണ്ടുനിന്ന അക്രമപരമ്പരയില്‍ ഉണ്ടായത്.
മുസ്ലിമാണോ എന്ന് പേര് ചോദിച്ചും വസ്ത്രമഴിച്ച് പരിശോധിച്ചും മുസ്ലിംങ്ങളെ വേട്ടയാടിയ പാരമ്പര്യമാണ് നാദാപുരത്ത് അക്കാലത്ത് സിപിഎമ്മിനുള്ളത്. കല്ലാച്ചിക്കടുത്തുള്ള മസ്ജിദുസ്സലാഹിയ പള്ളിയും പഷ്ണംകുനി പള്ളിയും സിപിഎമ്മുകാര്‍ തകര്‍ക്കുകയും ഖുറാന് കത്തിക്കുകയും ചെയ്തു. നിരപരാധികളായ നിരവധി പേരാണ് അന്ന് അക്രമത്തിന് വിധേയരായത്. 2002ലും 2015ലും നാദാപുരത്ത് സിപിഎം-മുസ്ലിംലീഗ് കലാപം പൊട്ടിപ്പുറപ്പെട്ടു. പിന്നീട് ഇരു പാര്‍ട്ടിയിലെ നേതാക്കളും രഹസ്യമായി കേസുകള്‍ ഒത്തുതീര്ന്നുകൊണ്ട് കലാപത്തില്‍ പങ്കാളികളായ ക്രിമിനലുകളെ സംരക്ഷിച്ചതും നാദാപുരത്ത് ഉണ്ടായതുതന്നെ.
ബസ്സ്റ്റാന്റിലെ ഇരട്ടസ്ഫോടനം, ബേപ്പൂര്‍ ബോട്ട് സ്ഫോടനം, മാറാട് കൂട്ടക്കൊല ഇപ്പോഴും സംശയത്തില്‍ നില്ക്കുന്ന മിഠായിത്തെരു സ്ഫോടനം തുടങ്ങി മുസ്ലിം ഭീകരതയുടെ പരീക്ഷണ ശാലയാണ് കോഴിക്കോട്. തിരിച്ചറിയപ്പെടാത്ത കൊലപാതകങ്ങള്‍ ജില്ലയിലെ പല ഭാഗത്തും അജ്ഞാത ശവങ്ങളുടെ പട്ടികയില്‍ പോലീസ് എഴുതിത്തള്ളുന്നു.
ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയതോടെയാണ് സിപിഎം ജില്ലയില്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രതിക്കൂട്ടിലായത്. കൊല്ലപ്പെട്ട ടി.പി. ജീവിച്ചിരിക്കുന്ന ടിപിയേക്കാള്‍ സിപിഎമ്മിനെ പ്രതിസന്ധിയിലാഴ്ത്തുകയാണ്. എന്നാല്‍ അക്രമ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ സിപിഎം തയ്യാറല്ലെന്നതിന്റെ സൂചനയാണ് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ നടന്നതെന്ന് പറയപ്പെടുന്ന അക്രമവും ജില്ലാസെക്രട്ടറിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന പ്രചാരണവും. എ. കണാരനെ വധിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് നടത്തിയ പ്രചാരണത്തിലൂടെ ജില്ലയില്‍ ലഹളയുണ്ടാക്കിയതുപോലെ ജില്ലാ സെക്രട്ടറിയെ അക്രമിച്ചെന്ന് പ്രചരിപ്പിച്ച് കലാപമുണ്ടാക്കാനായിരുന്നു സിപിഎം ശ്രമം.
എന്നാല്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ സംയമനം ജില്ലയെ കലാപ കലുഷിതമാക്കാതെ നിലനിര്‍ത്തുകയായിരുന്നു. യാത്ര ഇന്ന് രാവിലെ 9ന് ജില്ലയില്‍ പ്രവേശിക്കും. വൈകീട്ട് 5ന് കോഴിക്കോട് മുതലക്കുളത്ത് സമാപിക്കും. കേന്ദ്രമന്ത്രിമാരായ ധര്മ്മേന്ദ്രപ്രധാന്, കെ. സദാനന്ദഗൗഡ എന്നിവര്‍ സ്വീകരണ സമ്മേളനങ്ങളില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: