ന്യൂദല്‍ഹി: വൈക്കം സ്വദേശിയായ അഖിലയെ മതംമാറ്റി ഹാദിയയാക്കി മാറ്റിയ കേസില്‍ എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കേസില്‍ ക്രൈംബ്രാഞ്ച് നടത്തിയത് വസ്തുനിഷ്ഠമായ അന്വേഷണമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
എന്‍ഐഎ അന്വേഷണം വേണമെങ്കില്‍ അന്വേഷിക്കുമായിരുന്നുവെന്നും സത്യവാങ്മൂലത്തിലൂടെ സര്‍ക്കാര്‍ അറിയിച്ചു. എന്‍ഐഎ അന്വേഷണത്തിനെതിരെ ഭര്‍ത്താവ് ഷെഫിന് ജഹാന് സുപ്രീംകോടതിയെ സമീപിച്ചത്. അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയ ഉത്തരവ് തിരികെ വിളിക്കണമെന്നാണ് ആവശ്യം.
ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഓഗസ്റ്റ് മാസം 16 നാണ് അഖില കേസില്‍ സുപ്രിംകോടതി എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ചത്. തുടര്‍ന്ന് 19 ന് അന്വേഷണം തുടങ്ങി. കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചായിരുന്നു കോടതി എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ചത്. തുടര്‍ന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജഹാന്, അച്ഛന് അശോകന് എന്നിവരുടെ സമ്മതത്തോട് കൂടി കേസിന്റെ മേല്നോട്ടച്ചുമതലയില് നിന്ന് റിട്ടയേഡ് ജസ്റ്റിസ് ആര്‍വി രവീന്ദ്രന് നല്‍കിയെങ്കിലും പിന്നീട് അദ്ദേഹം പിന്മാറിയിരുന്നു.
കേസില്‍ ഗൂഢമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്‍ഐഎ അന്വേഷത്തെ കേരള സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ എതിര്‍ത്തിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: