വടകര: അഖില കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്ന കേരള സര്‍ക്കാരിന്റെ നിലപാട് തീവ്രവാദത്തോടുള്ള മൃദു സമീപനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സര്‍ക്കാര്‍ സന്ധി ചെയ്യുന്നതിനാലാണ് ജിഹാദി പ്രവര്‍ത്തനങ്ങള്‍ കൂടുന്നതെന്നും കുമ്മനം പറഞ്ഞു.
ഭീകരവാദത്തോട് സന്ധി ചെയ്യുന്ന ഇരു മുന്നണികളും നാടിന് ആപത്താണ്. എന്‍ഐഎ അന്വേഷണം വേണ്ടെന്ന നിലപാട് സ്വീകരിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
ജനരക്ഷാ യാത്രയക്ക് വടകരയില്‍ നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഹാദി ഭീകര്‍ക്ക് തേനും പാലും നല്കി അവരെ താരാട്ടി വളര്‍ത്തിയത് ഇടത് വലത് മുന്നണികളാണ്. ജിഹാദി ഭീകരര്‍ സൃഷ്ടിക്കുന്ന ഭീഷണി ഇവര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
ഹാദിയയുടെ ഭര്‍ത്താവ് ഷഫീന് ജഹാന്റെ ഭീകര ബന്ധത്തിന് നിരവധി തെളിവുകള്‍ ഹൈക്കോടതിയില്‍ എത്തിയിരുന്നു. അത് സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും കുമ്മനം പറഞ്ഞു. കേസില്‍ ക്രൈംബ്രാഞ്ച് നടത്തിയത് വസ്തുനിഷ്ഠമായ അന്വേഷണമാണെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്.
എന്‍ഐഎ അന്വേഷണം വേണമെങ്കില്‍ അന്വേഷിക്കുമായിരുന്നുവെന്നും സത്യവാങ്മൂലത്തിലൂടെ സര്‍ക്കാര്‍ അറിയിച്ചു. എന്‍ഐഎ അന്വേഷണത്തിനെതിരെ ഭര്‍ത്താവ് ഷെഫിന് ജഹാന് സുപ്രീംകോടതിയെ സമീപിച്ചത്. അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയ ഉത്തരവ് തിരികെ വിളിക്കണമെന്നാണ് ആവശ്യം.
സംസ്ഥാന സര്‍ക്കാര്‍ ഭീകരവാദികളോട് സന്ധി ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: