കോട്ടയം: അഖിലയെ മതംമാറ്റി ഹാദിയയാക്കി വിവാഹം കഴിച്ച കേസില്‍ അഖിലയുടെ അച്ഛന് അശോകന് സുപ്രീം കോടതിയെ സമീപിച്ചു. എന്‍ഐഎ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.
തനിക്കും കുടുംബത്തിനും മതിയായ സുരക്ഷ ഉറപ്പു വരുത്തണമെന്നും കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ഹാദിയയുടെ അശോകന് ആവശ്യപ്പെട്ടു. കേസില്‍ എന്‍ഐഎ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനു പിന്നാലെയാണ് അഖിലയുടെ പിതാവ് കോടതിയെ സമീപിച്ചത്.
കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനിരിക്കേയാണ് എന്‍ഐഎ അന്വേഷണം ശക്തിപ്പെടുത്തണമെന്ന് ഹാദിയയുടെ പതാവ് ആവശ്യപ്പെട്ടത്. ലൗ ജിഹാദ് പോലെ തീവ്രവാദ സ്വഭാവമുള്ള കാര്യങ്ങള്‍ കേസിന് പിന്നിലുണ്ടോ എന്ന് അന്വേഷിക്കണമെന്ന് അദ്ദേഹം നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: