ബിജെപിയുടെ കേരളത്തിലെ ശക്തി കോണ്‍ഗ്രസ് മാത്രമല്ല കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും തിരിച്ചറിയുന്നുണ്ട്. ജന രക്ഷായാത്രയോടെ അതു കൂടുതല്‍ പ്രകടമായി. കണ്ണൂരില്‍ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലൂടെ കടലിരമ്പം പോലെ ജനരക്ഷാ യാത്ര കടന്നുപോകുമ്പോള്‍ സിപിഎം മാത്രമല്ല എല്ലാ പാര്‍ട്ടികളും ആശങ്കയിലാണ്.
ജാഥ ആള്ക്കാര് കാണരുതെന്ന ദുര്‍ബലമായ ചിന്തയോടെ സിപിഎം ഇവിടെ അപ്രഖ്യാപിത ഹര്‍ത്താല്‍ പോലും നടത്തുകയുണ്ടായെങ്കിലും നിരത്തി നിരുവശത്തും കാഴ്ചക്കാരുടെ വന്‍ കൂട്ടമായിരുന്നു. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ ഇങ്ങനെയൊന്ന് ആദ്യം കാണുകയായിരിക്കണം.
ജനരക്ഷാ യാത്രയുടെ പേരില്‍ വിറളി പിടിച്ച് കോടിയേരി ബാലകൃഷ്ണന് മണ്ടത്തരങ്ങള്‍ വിളമ്പുന്നതിനിടയില്‍ കാനം രാജേന്ദ്രനും വല്ലാത്ത ആശങ്കയിലാണ്. ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസുമായി കൂടണം എന്നുള്ള കാനത്തിന്റെ ആഗ്രഹം വീണ്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കുറെക്കാലമായി കാനം ഇതു പറയുന്നു. ഇതിന്റെ പേരില്‍ സിപിഎമ്മിലാകട്ടെ പ്രശ്നങ്ങളുമുണ്ട്.
കാരാട്ട് പക്ഷവും യെച്ചൂരി പക്ഷവും കോണ്‍ഗ്രസിന്റെ പേരില്‍ രണ്ടു തട്ടിലാണ്.അതിനിടയിലാണ് കാനം വെപ്രാളപ്പെട്ട് കോണ്‍ഗ്രസ് ചങ്ങാത്തത്തെക്കുറിച്ചു വീണ്ടും ആവശ്യം ഉന്നയിക്കുന്നത്. അവശത അനുഭവിച്ച് ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ടുന്ന കോണ്‍ഗ്രസ് തന്നെ കോമാ സ്റേറജിലായിരിക്കേ അത്തരം കൂട്ടുകെട്ടിന്റെ ആരോഗ്യപരമായ പ്രശ്നങ്ങളെക്കുറിച്ച് എന്തുകൊണ്ടാണ് കാനം മനസിലാക്കാത്തത്. സ്വന്തം പാര്‍ട്ടിക്ക് അന്യരുടെ ഊന്നുവടി വേണമെന്നിരിക്കെയാണ് കാനത്തിന്റെ പഴക്കമുള്ള ഇത്തരം കോമഡികള്‍.
ഒരു കാര്യം വ്യക്തമാണ്, ബിജെപിയുടെ വളര്‍ച്ചയില്‍ എല്ലാവര്ക്കും പേടിയാണ്. ഒറ്റയ്ക്കെതിര്ക്കാനാവില്ല. അതിനാണ് എല്ലാവരും കാക്കത്തൊള്ളായിരം പാര്‍ട്ടികളുടെ കാലുപിടിക്കുന്നത്. അതുകൊണ്ടും കാര്യമില്ല. അത്തരം തരികിട പരിപാടികള്‍ ശ്രദ്ധിക്കാന്‍ ബിജെപിക്കെവിടെന്നു നേരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: