ചേര്‍ത്തല: ഭിത്തികളും മേല്‍ക്കൂരയും തകര്‍ന്ന് അങ്കണ വാടി കെട്ടിടം നിലംപൊത്താറായിട്ടും അധികാരികള്‍ മുഖംതിരിക്കുന്നു. കുട്ടികളുടെ സുരക്ഷിതത്വത്തിനായി രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് പഠനം അയല്‍വീട്ടിലെ താല്കാലിക ഷെഡിലേയ്ക്ക് മാറ്റി.
നഗരസഭ 22-ാം വാര്‍ഡിലെ പടിഞ്ഞാറേ അങ്കണവാടി കെട്ടിടത്തോടാണ് സമൂഹ്യനീതിവകുപ്പ് അധികൃതരുടെ അവഗണന. കെട്ടിടം അപകടാവസ്ഥയിലായിട്ട് നാളുകള്‍ പിന്നിട്ടു.
നാട്ടുകാര്‍ വിവരം പലതവണ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും അവഗണിക്കുകയാണെന്നാണ് വിമര്‍ശനം. ഇതേ തുടര്‍ന്നാണ് രക്ഷിതാക്കളും പ്രദേശവാസികളും ചേര്‍ന്ന് കുട്ടികളുടെ പഠനം സമീപവാസി നന്ദനത്തില്‍ ഷിബുവിന്റെ വീടിനോട് ചേര്‍ന്നുള്ള താല്കാലിക കെട്ടിടത്തിലേക്ക് മാറ്റിയത്.
25 ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. 26 വര്‍ഷം മുമ്പാണ് കെട്ടിടം നിര്‍മ്മിച്ചത്. പിന്നീട് ഇതുവരെ അറ്റകുറ്റപണികള്‍ നടത്തിയിട്ടില്ലെന്നും ഇതാണ് കെട്ടിടത്തിന്റെ തകര്‍ച്ചക്ക് കാരണമെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: