അമ്പലപ്പുഴ: മത്സ്യതൊഴിലാളി സംഗമത്തില്‍ ആലപ്പുഴയില്‍ നിന്നും എത്തിയത് കര്‍ഷക തൊഴിലാളികളും, നിര്‍മ്മാണ തൊഴിലാളികളും. തീരദേശ മേഖലയില്‍ നിന്നും ആളെ എത്തിക്കാനുള്ള സിപിഎം നീക്കം പാളി.
ഇന്നലെ കപ്പക്കടയില്‍ നടന്ന മത്സ്യതൊഴിലാളി സംഗമത്തില്‍ അരലക്ഷം പേരെ പങ്കെടുപ്പിക്കുമെന്ന് സിഐടിയു പറഞ്ഞിരുന്നു. എന്നാല്‍ ഭരണം കയ്യിലുണ്ടായിട്ടും ഇതിന്റെ പകുതി പോലും ആളുകളെ എത്തിക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞില്ല.
മുഖ്യമന്ത്രി ഉത്ഘാടനം ചെയ്ത പരിപാടിയായിട്ടും തീരദേശ മേഖലയില്‍ നിന്നും അണികള്‍ വിട്ടുനിന്നത് സിപിഎമ്മിന്റെ അമിത ന്യൂനപക്ഷ പ്രീണനമാണന്ന് പറയപ്പെടുന്നു. നിലവില്‍ കടലുമായി ബന്ധമില്ലാത്ത തീരദേശ വാസികളായ വിരലില്‍ എണ്ണാവുന്ന നേതാക്കള്‍ മാത്രമാണ് ഇന്നലെ നടന്ന മത്സ്യതൊഴിലാളി സംഗമത്തില്‍ പങ്കെടുത്തത്.
തീരദേശ മേഖലയില്‍ നിന്നും മത്സ്യതൊഴിലാളികള്‍ എത്തില്ല എന്നറിഞ്ഞതോടെ പരിപാടി വിജയിപ്പിക്കാന്‍ കര്‍ഷക തൊഴിലാളികള്‍, കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍, കരാര്‍ ജീവനക്കാര്‍ എന്നിവരെ എത്തിക്കുകയായിരുന്നു.
മത്സ്യതൊഴിലാളി സംഗമത്തില്‍ മത്സ്യതൊഴിലാളികള്‍ക്കുവേണ്ടി പുനരധിവാസം ഉള്‍പ്പെടെ മുഖ്യമന്ത്രി പ്രഖ്യാപിക്കും എന്നു കരുതിയ നേതാക്കളേയും മുഖ്യമന്ത്രി നിരാശരാക്കി. കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ വിതരണം ചെയ്യാന്‍ സാധിക്കില്ല എന്ന സൂചന പ്രസംഗത്തില്‍ മുഖ്യമന്ത്രി നല്‍കിയത് നേതാക്കള്‍ക്ക് ഇരുട്ടടിയായി്.
ആറ് ലക്ഷം രൂപ സ്ഥലം വാങ്ങുവാനും നാല് ലക്ഷം വീട് നിര്‍മ്മാണത്തിനുമായാണ് അന്ന് പ്രഖ്യാപനം ഉണ്ടായത്. എന്നാല്‍ ഇത് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട് എന്ന് പരസ്യമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി തന്നെ പുനരധിവാസം അട്ടിമറിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: