ഇടുക്കി: ഏലം കര്‍ഷകര്‍ക്ക് എട്ട് വര്‍ഷം കാലാവധിയുള്ള കാര്‍ഡമം രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് പ്രഖ്യാപിച്ച യുഡിഫ് , ഇടത് സര്‍ക്കാരുകള്‍ കര്‍ഷകരെ വഞ്ചിച്ചു. വിളവെടുപ്പിന് ശേഷം ഏലക്ക ലേല കേന്ദ്രങ്ങളിലെത്തിക്കുന്നതിനാണ് രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തിയിരുന്നത്.
ഓരോ വര്‍ഷവും കാര്‍ഡുകള്‍ പുതുക്കി നല്‍കിയിരുന്നു. ഇത് കര്‍ഷകര്‍ക്ക് ദുരിതമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് യുഡിഫ് സര്‍ക്കാര്‍ എട്ട് വര്‍ഷം കാലാവധിയുള്ള കാര്‍ഡ് കൊണ്ടുവരാന്‍ നടപടി ആരംഭിച്ചത്. 2015ല്‍ ഉത്തരവും ഇറങ്ങി. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും നടപടികള്‍ എങ്ങുമെത്തിയില്ല.
കാര്‍ഡമം രജിസ്ട്രേഷനുള്ള ഫീസ് പുതിയ നീക്കത്തിന്റെ ഭാഗമായി വര്‍ദ്ധിപ്പിച്ചിരുന്നു. രണ്ട് ഹെക്ടര്‍വരെ ഭൂമിയുള്ളവര്‍ക്ക് ഹെക്ടര്‍ ഒന്നിന് 20 രൂപയായിരുന്ന ഫീസ് ഹെക്ടര്‍ ഒന്നിന് 300 രൂപയാക്കി. രണ്ട് മുതല്‍ അഞ്ച് ഹെക്ടര്‍ വരെയുള്ളവര്‍ക്ക് ഹെക്ടര്‍ ഒന്നിന് 30 രൂപയായിരുന്നത് ഹെക്ടര്‍ ഒന്നിന് 500 രൂപയായും അഞ്ച് ഹെക്ടര്‍ മുതലുള്ളവയ്ക്ക് ഹെക്ടര്‍ ഒന്നിന് 50 രൂപയില്‍ നിന്ന് 1000 രൂപയായും ഉയര്‍ത്തി.
പുതിയ അവകാശികള്‍ക്ക് രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് നല്കുമ്പോള് ഈടാക്കേണ്ട ഫീസ് 100 രൂപയാക്കി. ഇടത് മുന്നണി അധികാരത്തിലെത്തി ഒന്നര വര്‍ഷം കഴിഞ്ഞിട്ടും രജിസ്ട്രേഷനുള്ള നടപടികള്‍ നടത്തിയില്ല. സര്‍ട്ടിഫിക്കറ്റില്ലാതെ ഏലം വില്‍പ്പനയ്ക്ക് കൊണ്ടുപോയാല്‍ വില്‍പ്പന നികുതി ഉദ്യോഗസ്ഥര്‍ പിടികൂടുന്ന സ്ഥിതിയുണ്ട്. സംസ്ഥാനത്ത് ഉടുമ്പന്‍ചോലയിലാണ് ഏലം കര്‍ഷകര്‍ കൂടുതലുള്ളത്.
വൈദ്യുതി മന്ത്രി എം.എം മണിയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. എട്ട് വര്‍ഷം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാനുള്ള നിര്‍ദ്ദേശം ഫാര്‍മേഴ്സ് വെല്‍ഫെയര്‍ ഡിപ്പാര്ട്ടുമെന്റില് നിന്നും ലഭിക്കാത്തതാണ് പ്രശ്നമായിരിക്കുന്നതെന്നാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട റവന്യൂ വിഭാഗം പറയുന്നത്. ഓരോ താലൂക്കുകളിലെയും തഹസീര്ദാര്മാരാണ് ഇത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: