കോട്ടയം: ബിജെപിക്കെതിരെയുള്ള സിപിഎം അക്രമങ്ങളുടെ കണക്കെടുത്താല്‍ കണ്ണൂര്‍ കഴിഞ്ഞാല്‍ കോട്ടയത്തിനാണ്് രണ്ടാംസ്ഥാനമെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ. എസ്. ജയസൂര്യന്‍ പറഞ്ഞു. കുമരകം, ഏറ്റുമാനൂര്‍ സ്റ്റേഷനുകളില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ജനരക്ഷായാത്രയ്ക്ക് മുന്നോടിയായി സിപിഎം പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടയായിരുന്നു ഏറ്റുമാനൂരില്‍ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതും കുമരകത്ത് പ്രവര്‍ത്തകരെ ഭീഷിണിപ്പെടുത്തിയതും. ജിഹാദി ഭീകരതയും ജില്ലയില്‍ വളര്‍ന്ന് വരുകയാണ്. വാഗമണ്‍ കേസ്, ലൗജിഹാദ് സംഭവങ്ങളും ഇതിന് ഉദാഹരണമാണ്. പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ സാമ്പത്തിക പിന്തുണ ജില്ലയില്‍ നിന്നുമായിരുന്നുവെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: