കോട്ടയം: കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇനി രാസവള സബ്സിഡി നേരിട്ടെത്തും. സര്‍ക്കാര്‍ സബ്സിഡി നല്കുന്ന രാസവളങ്ങള്‍ ശരിയായ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുന്നതിനും കാര്‍ഷിക ആവശ്യത്തിനുളള രാസവളത്തിന്റെ ദുരുപയോഗം തടയുകയും ചെയ്യുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ആധാര്‍ അധിഷ്ഠിത, പോയിന്റ് ഓഫ് സെയില്‍ മെഷിന് വഴി മാത്രമേ രാസവളം വില്‍ക്കാനും വാങ്ങാനും സാധിക്കൂ. ഏതൊരാള്‍ക്കും ആധാര്‍ ഉപയോഗിച്ച് സ്വന്തം ആവശ്യത്തിനോ മറ്റൊരാള്‍ക്കു വേണ്ടിയോ ആവശ്യാനുസരണം വളം വാങ്ങാവുന്നതാണ്. ജില്ലയിലെ എല്ലാ രാസവള മൊത്ത,ചില്ലറ വ്യാപാരികളും പദ്ധതിയുമായി സഹകരിക്കണെമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
രാസവളം സബ്സിഡി ഡിബി റ്റി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും പിഒഎസ് മെഷീന് വിതരണവും 10 രാവിലെ 9.30ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കള്കടര്‍ ഡോ. ബി.എസ് തിരുമേനി നിര്‍വ്വഹിക്കും. രാസവള ചില്ലറ വില്പനക്കാര്ക്കുളള പി.ഒ.എസ് മെഷീന് വിതരണവും പ്രായോഗിക പരിശീലനവും ബ്ലോക്ക് അടിസ്ഥാനത്തില്‍ നടക്കും. ഒക്ടോബര്‍ 11 ന് കോട്ടയം, ഏറ്റുമാനൂര്‍ ബ്ലോക്കിലുളളവര്‍ക്ക് കുമാരനല്ലൂര്‍ കൃഷി ഭവനില്‍, ഒ 12ന് പാല ബ്ലോക്കിലുളളവര്ക്ക ഉഴവൂര്‍ എ.ഡി.എ ഓഫീസിലും13ന് വാഴൂര്‍ ബ്ലോക്കിലുളളവര്‍ക്ക് ം പാമ്പാടി റെഡ് ക്രോസ് ഹാളിലും പരിശീലനം നല്‍കും.
17ന് വൈക്കം , കടുത്തുരുത്തി ബ്ലോക്കിലുളളവര്‍ക്ക് കടുത്തുരുത്തി പഞ്ചായത്ത് ഹാളിലും 19ന് കാഞ്ഞിരപ്പള്ളി , ഈരാറ്റുപേട്ട ബ്ലോക്കിലുളളവര്‍ക്ക് തിടനാട് പഞ്ചായത്ത് ഹാളിലും 20ന് മാടപ്പളളി ബ്ലോക്കിലുളളവര്‍ക്ക് വാഴപ്പള്ളി പഞ്ചായത്ത് ഹാളിലും മെഷീന് വിതരണവും പ്രായോഗിക പരിശീലനവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: