വടകര: അഖിലാ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി ആവശ്യമില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തീവ്രവാദികളോടുള്ള മൃദു സമീപനം മൂലമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സംസ്ഥാന സര്‍ക്കാര്‍ ഭീകരവാദികളോട് സന്ധി ചെയ്യുകയാണ്.
അന്വേഷണം വേണ്ടെന്ന നിലപാട് സ്വീകരിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. അഖിലയെ മതം മാറ്റിയ ഷഫീന് ജഹാന്റെ ഭീകര ബന്ധത്തിന് നിരവധി തെളിവുകള്‍ ഹൈക്കോടതിയില്‍ എത്തിയതാണെങ്കിലും അത് സര്‍ക്കാര്‍ അവഗണിക്കുകയാണ്.
ജിഹാദി ഭീകരര്‍ക്ക് തേനും പാലും നല്കി അവരെ താരാട്ടി വളര്‍ത്തിയത് ഇടത് വലത് മുന്നണികളാണ്. ജിഹാദി ഭീകരര്‍ സൃഷ്ടിക്കുന്ന ഭീഷണി ഇവര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഭീകരവാദത്തോട് സന്ധിചെയ്യുന്ന ഇരു മുന്നണികളും നാടിന് ആപത്താണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
സിപിഎം ഉളളിടത്ത് ബിജെപിയില്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പാണ്. ബിജെപിയെ ഒറ്റക്ക് നേരിടാന്‍ കഴിവില്ലാത്തതിനാല്‍ സിപിഎം കോണ്‍ഗ്രസിനെ കൂട്ടുപിടിക്കുകയാണ്. സിപിഎം പ്രവര്‍ത്തിക്കുന്ന എല്ലായിടങ്ങളിലും ബിജെപി ശക്തമായ സാനിധ്യമാണ്.
എന്നാല്‍ ബിജെപി പ്രവര്‍ത്തിക്കുന്ന എവിടെയെങ്കിലും സിപിഎം ഉേെണ്ടായെന്നും അദ്ദേഹം ചോദിച്ചു. കനത്ത മഴയെ അവഗണിച്ചും ജനരക്ഷായാത്രയില്‍ അണിചേര്‍ന്ന പതിനായിരങ്ങള്‍ കേരള ജനതയുടെ നേര്‍സാക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനരക്ഷാ യാത്രയക്ക് വടകരയില്‍ നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് ജില്ലയിലെ ആദ്യ സ്വീകരണയോഗമായിരുന്നു വടകരയിലേത്. ന്യൂനപക്ഷ മോര്‍ച്ചാ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ അബ്ദുള്‍ റഷീദ് അന്‍സാരി, റിച്ചാര്‍ഡ് ഹേ എംപി, അഡ്വ. പി.എസ് ശ്രീധരന് പിള്ള, വി. മുരളീധരന്, എം. ടി. രമേശ്, ശോഭാ സുരേന്ദ്രന്, വി. കെ. സജീവന്, അഡ്വ. പ്രകാശ് ബാബു, പ്രമീളാ നായിക്, എസ് ശ്യാംകുമാര്‍, ജിജി ജോസഫ്, രേണു സുരേഷ്, കെ. വി. സാബു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: