മലപ്പുറം: ഹിന്ദുമതം സ്വീകരിച്ചതിന്റെ പേരില്‍ ജിഹാദികള്‍ വെട്ടിയരിഞ്ഞ ഉണ്ണ്യേന് സാഹിബ് എന്ന രാമസിംഹന്റെ മണ്ണിലേക്ക് ജനരക്ഷായാത്ര എത്തുകയാണ്. ഇഎംഎസിന്റെ ജന്മനാടായതുകൊണ്ട് മാത്രം കമ്മ്യൂണിസ്റ്റുകാര്‍ മതേതരത്വപട്ടം ചാര്‍ത്തിക്കൊടുത്ത നാടാണ് മലപ്പുറം.
മതേതരത്വമെന്ന സുരക്ഷിതമായ മുഖമൂടിക്ക് പിന്നില്‍ ജിഹാദികള്‍ ഇന്നും തഴച്ചുവളരുകയാണ്. 1921ലെ മാപ്പിള ലഹളയെ മഹത്വവല്‍ക്കരിച്ച ചുവപ്പ് ഭീകരവാദികള്‍ തന്നെയാണ് ജിഹാദികളെ ഇപ്പോഴും അണിയറയില്‍ സഹായിക്കുന്നത്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്ര മലപ്പുറത്തെത്തുമ്പോള്‍ അസ്വസ്ഥമാകുന്നത് ജിഹാദികളുടെയും അവരെ സഹായിക്കുന്ന മാര്‍ക്സിസ്റ്റുകാരുടെയും മനസ്സായിരിക്കും. കണ്ണൂരില്‍ സിപിഎം നേരിട്ടാണ് കൊലപാതകങ്ങള്‍ നടത്തുന്നത്.
എന്നാല്‍ മലപ്പുറത്ത് സിപിഎം ഒത്താശയോടെ ജിഹാദികളാണ് കൊലപാതക പരമ്പരകള്‍ നടത്തുന്നത്. അന്താരാഷ്ട്ര ഭീകരവാദസംഘടനകളുടെ കണ്ണികള്‍ പോലും ഒളിഞ്ഞും തെളിഞ്ഞും മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര്‍ക്സിസ്റ്റ് ഭരണകാലത്ത് അവര്‍ കൂടുതല്‍ ശക്തരാണ്.
ഹിന്ദുസംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും കൊലപ്പെടുത്താന്‍ ചുവപ്പ് – ജിഹാദി ഭീകരര്‍ കൈകോര്‍ക്കുകയാണ്. ഹിന്ദുമുന്നണി നേതാവ് ആതവനാട് ഗോപാലകൃഷ്ണന് മുതല്‍ കഴിഞ്ഞ ആഗസ്റ്റ് 24ന് തിരൂരില്‍ കൊലചെയ്യപ്പെട്ട വിപിന്‍ വരെ ഇതിന് ഉദാഹരണമാണ്. പാലൂര് മോഹനചന്ദന്‍, മഠത്തില്‍ താമി, പി.പി.വത്സരാജ് തിരൂരങ്ങാടി, രവി ഇരുനിലത്തുകണ്ടി, ലക്ഷ്മണന് തുടങ്ങി നിരവധി പേര് മലപ്പുറം ജില്ലയില്‍ കൊല്ലപ്പെട്ടു. ഈ കേസുകളിലെ പ്രതികളെ ഇന്നും സംരക്ഷിക്കുന്നതില്‍ മുഖ്യപങ്ക് സിപിഎമ്മിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: