കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്ര കണ്ണൂര്‍ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയത് ജില്ലയില്‍ പുതിയ രാഷ്ട്രീയ ദിശാമാറ്റത്തിന് തുടക്കം കുറിച്ച്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് പ്രവര്‍ത്തകരാണ് യാത്രയില്‍ പങ്കെടുത്തത്. നാല്പത് കിലോമീറ്റര്‍ പദയാത്രയില്‍ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാര്‍, പാര്‍ട്ടിയുടെ ദേശീയ-സംസ്ഥാന നേതാക്കന്മാര് തുടങ്ങിയവര്‍ പങ്കാളികളായി. ജനരക്ഷായാത്രയ്ക്കെതിരെ സിപിഎം നിരന്തരമായി നടത്തിയ കുപ്രചാരണങ്ങളയും ഭീഷണികളെയും അതിജീവിച്ചാണ് ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ യാത്രയില്‍ പങ്കാളികളായത്. മുഖ്യമന്ത്രിയുടെ നാടായ പിണറായിയിലും സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നാടായ കൊട്ടയോടിയിലും ഭീഷണിപ്പെടുത്തി കടകളടപ്പിച്ചെങ്കിലും നൂറുകണക്കിനാളുകളാണ് ഇവിടെ നിന്ന് ജനരക്ഷാ യാത്ര കാണാനും സ്വീകരിക്കാനുമത്തിയത്. പിണറായിയും കൊട്ടയോടിയും സിപിഎം ഇതര പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്കുള്ള പ്രദേശമാണ്. മറ്റ് പാര്‍ട്ടികളുടെ പതാകകള്‍ ഉയര്‍ത്താനോ പ്രകടനങ്ങള്‍ നടത്താനോ പിണറായിയിലും കൊട്ടയോടിയിലും ഇപ്പോഴും അനുവാദമില്ല. എന്നാല്‍ സിപിഎം ഭീഷണി പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് പതിനായിരങ്ങള്‍ ജനരക്ഷായാത്രയില്‍ അണിചേര്‍ന്നത്. സിപിഎം പിന്തുടര്ന്ന് വരുന്ന ഫാസിസ്റ്റ് നിലപാടുകള്‍ക്കും അക്രമരാഷ്ട്രീയത്തിനുമുള്ള ശക്തമായ മറുപടിയായിരുന്നു ജനരക്ഷായാത്ര. സിപിഎം നേതൃത്വം ദീര്‍ഘകാലമായി തങ്ങളുടെ സ്വാധീനകേന്ദ്രങ്ങളില്‍ ഭീഷണിപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചും ഒതുക്കിനിര്‍ത്തിയ നൂറുകണക്കിന് പേര് ജനരക്ഷാ യാത്രയില്‍ പങ്കെടുത്തു. യാത്ര കടന്നുപോകുന്ന വഴികളില്‍ ഭീഷണിപ്പെടുത്തി കടകളടപ്പിച്ചും റോഡരികിലുള്ള പൂട്ടിച്ചും സിപിഎം നേതൃത്വം കാണിച്ച അസഹിഷ്ണുത ദേശീയമാധ്യമങ്ങള്‍ രാജ്യത്താകമാനമെത്തിച്ചു. ജില്ലയില്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന ഇടത്-വലത് ശാക്തികചേരിക്ക് അറുതിവരുത്തുന്നതിന് യാത്ര തുടക്കമാകും. നേരത്തെ തന്നെ പ്രതിസന്ധിയിലായിരുന്ന യുഡിഫ് ജനരക്ഷായാത്രയോടെ ജില്ലയില്‍ പൂര്‍ണ്ണമായും അപ്രസക്തമായി.85-ാം വാര്‍ഷികം ആഘോഷിക്കുന്ന
പ്രതികരിക്കാൻ ഇവിടെ എഴുതുക: