ന്യൂദല്‍ഹി: ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ ഇന്ത്യ അമേരിക്കയോട് തോറ്റതില്‍ നിരാശനാണെങ്കിലും കളിക്കാരുടെ പ്രകടനത്തില്‍ കോച്ച് നോര്‍ട്ടണ്‍ ഡി മാറ്റോസ് ഹാപ്പിയാണ്.
കുട്ടികള്‍ ശക്തമായി പൊരുതിയെങ്കിലും മൂന്ന് ഗോളുകള്‍ക്ക് തോറ്റത് നീതീകരിക്കാനാകില്ല. അമേരിക്കയും ഇന്ത്യയും തമ്മില്‍ വലിയ അന്തരമുണ്ട്. ആദ്യ ഗോള്‍ ടീമിന്റെ പിഴവാണ്.അവസാന പാസ് പിഴച്ചതാണ് വിനയായത്.
ആന്‍ഡ്രൂ കാള്‍ട്ടണ്‍ മൂന്നാം ഗോള്‍ നേടുന്നതിന് മുമ്പ് നമ്മുടെ കുട്ടികള്‍ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ. സ്കോര്‍ 1-2 ആക്കി പൊരുതണമായിരുന്നു. മൂന്നാം ഗോള്‍ നമുക്കുളള ശിക്ഷയായിരുന്നു.
എന്നിരുന്നാലും ടീമിന്റെ മാറ്റം തന്നെ സന്തോഷിപ്പിക്കുന്നതായി മാറ്റോസ് പറഞ്ഞു.ലോകകപ്പില്‍ ചരിത്രം കുറിച്ച ആദ്യമത്സരത്തില്‍ ഇന്ത്യ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് അമേരിക്കയോട് തോറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: