കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനാഘോഷങ്ങള് പങ്കെടുക്കുന്നതിനായി രാം നാഥ് കോവിന്ദ് കേരളത്തിലെത്തി. ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി കടകംപള്ളി സുരേന്ദ്രന് തുടങ്ങിയവര്‍ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. തുടര്‍ന്ന് ഹെലികോപ്ടറ്ററില് കായംകുളം എന്‍ടിപിസി ഹെലിപാഡിലെത്തുന്ന രാഷ്ട്രപതി റോഡ് മാര്‍ഗം അമൃതാനന്ദമയി മഠത്തിലേക്ക് പോയി.
ഇന്നും നാളെയുമായി അമൃതപുരിയില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കും. ഇന്ന് ആശ്രമത്തിന്റെ മൂന്ന് സേവന പദ്ധതികള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും ഭാര്യ സവിത കോവിന്ദും രാഷ്ട്രത്തിന് സമര്‍പ്പിക്കും. മാതാ അമൃതാനന്ദമയി മഠത്തിലെ ദര്‍ശന ഹാളിലാണ് ചടങ്ങ്.
ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രന്, കെ.സി. വേണുഗോപാല്‍ എംപി, ആര്. രാമചന്ദ്രന് എംഎല്‍എ എന്നിവര്‍ പങ്കെടുക്കും. അമൃതാനന്ദമയി മഠം ട്രസ്റ്റ് വൈസ് ചെയര്മാന് സ്വാമി അമൃതസ്വരൂപാനന്ദപുരി ആമുഖ പ്രഭാഷണം നടത്തും. അമ്മയുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: