വഡനഗര്: പ്രധാനമന്ത്രിയായ ശേഷം ആദ്യമായി ജന്മനാട്ടിലെത്തിയ നരേന്ദ്രമോദിക്ക് നാട്ടുകാരുടെ ഉജ്ജ്വല സ്വീകരണം. ഗുജറാത്തിലെ മൊഹ്സാന ജില്ലയിലെ വഡനഗറിലാണ് നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും പ്രധാനമന്ത്രിയെ ആവേശപൂര്‍വം വരവേറ്റത്. തന്റെ പ്രിയപ്പെട്ട നാട്ടുകാരെ കാണാന്‍ റോഡ് ഷോയിലും മോദി പങ്കെടുത്തു.
‘മോദി, മോദി…’ വിളികളോടെ പുഷ്പവൃഷ്ടി നടത്തിയാണ് വഴിയരികില്‍ കാത്തുനിന്ന ജനങ്ങള്‍ തങ്ങളുടെ നാട്ടില്‍ നിന്ന് ഭാരതത്തിന്റെ അമരത്തെത്തിയ പ്രിയപുത്രനെ സ്വീകരിച്ചത്. റോഡ് ഷോയ്ക്കു ശേഷം താന്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്കൂള്‍ മുറ്റത്തെത്തി അവിടത്തെ മണ്ണുതൊട്ടു വണങ്ങിയാണ് മോദി മടങ്ങിയത്.
വഡനഗറിലെ ജനങ്ങളാണ് രാജ്യത്തെ സേവിക്കാനുള്ള ഊര്‍ജ്ജം തനിക്കു നല്‍കിയതെന്ന് മോദി പറഞ്ഞു. ഈ നാട്ടുകാരുടെ സ്നേഹം തനിക്ക് വലിയ ഉത്സാഹമാണ് സമ്മാനിക്കുന്നത്. ഇവിടത്തെ ഭോലെ ബാബ (ശിവ ഭഗവാന്) 2001 മുതല്‍ തനിക്ക് ശക്തി തരുന്നു.
അതുകൊണ്ടാണ് വിഷം ചീറ്റുന്ന പ്രചാരണങ്ങള്‍ നേരിടാനായത്. ഈ ശക്തിയാണ് ഈ ഭൂമിയില്‍ നിന്ന് ലഭിച്ച വലിയ സമ്മാനം. വഡനഗറില്‍ നിന്ന് തുടങ്ങിയ യാത്ര ഇപ്പോള്‍ കാശിയിലെത്തി. വഡനഗര് പോലെ കാശിയും ഭോലെ ബാബയുടെ നാടാണ്, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: