ന്യൂദല്‍ഹി : മുസ്ലീം സ്ത്രീകള്‍ മുടി മുറിക്കരുതെന്നും, ബ്യൂട്ടി പാര്‍ലറുകളില്‍ പോകരുതെന്നും ഫത്വവ നല്കി ദല്‍ഹിയിലെ ദാറുല്‍ ഉലും മദ്രസ. മുടി മുറിക്കുന്നതും, പുരികം ആകൃതി വരുത്തുന്നതും ഇസ്ലാമിന് വിരുദ്ധമാണ്. ഇങ്ങനെ ചെയ്യുന്നവര്‍ മുസ്ലീം നിയമങ്ങള്‍ നിഷേധിച്ച് ജീവിക്കുന്നവരാണെന്നും ദാറുല്‍ ഉലും മദ്രസ ഖാസ്മി മൗലാന സാദിഖിന്റെ പേരില്‍ ഇറക്കിയ ഫത്വവയില്‍ പറയുന്നു.
സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതും പുരുഷന്മാരെ ആകര്‍ഷിക്കാനുള്ള തന്ത്രമാണ്, അതുകൊണ്ട് മുസ്ലീം സ്ത്രീകള്‍ ഇതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം. ഇതിന് ഉദാഹരണമായി ചൂണ്ടികാണികാണിക്കുന്നതോ മുസ്ലീം സമുദായത്തിലെ താടി വളര്‍ത്തി നടക്കുന്ന പുരുഷന്മാരെയും.
ഇന്ത്യയില്‍ ഇത്തരത്തില്‍ ബ്യൂട്ടി പാര്‍ലറുകളില്‍ പോകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചു വരുന്നുണ്ടെന്നും എത്രയും വേഗം അത് അവസാനിപ്പിക്കണമെന്നും ഫത്വവയില്‍ പറയുന്നു.
ദാറുല്‍ ഉലും മദ്രസയുടെ ഈ ഫത്വവക്കും, സ്ത്രീവിരുദ്ധപരാമര്ശത്തിനുമെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തവയാണ് ഇസ്ലാം നിയമങ്ങളുടെ പേരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് മുത്തലാഖിന്റെ ഇരയായ സോഫിയ അഹമ്മദ് പറഞ്ഞു.
മുസ്ലീം രാജ്യമായ സൗദി അറേബ്യയില്‍പോലും സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാനും,വാഹന വില്‍പ്പന അടക്കമുള്ള രംഗങ്ങളിലേക്ക് സ്ത്രീകളെ നിക്ഷേപകരായി ഉയര്‍ത്താനുമുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുമ്പോഴാണ് ഇവിടെ മുടി മുറിക്കുന്നതും,ബ്യൂട്ടീ പാര്‍ലറില്‍ പോകുന്നതും ഇസ്ലാമിനു വിരുദ്ധമാണെന്നു പ്രചരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: