കുന്നത്തൂര്‍: കോവൂര്‍ കുഞ്ഞുമോന് എംഎല്‍എയുടെ പിടിപ്പുകേടില്‍ പ്രതിഷേധിച്ച് സിപിഐ നേതാവായ പഞ്ചായത്ത് പ്രസിഡന്റ് താലൂക്ക് വികസന സമിതി യോഗം ബഹിഷ്ക്കക്കരിച്ചു. ഇന്നലെ നടന്ന താലൂക്ക്സഭയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പടിഞ്ഞാറെ കല്ലട പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുവാണ് ഇനി താലൂക്ക് സഭയില്‍ പങ്കെടുക്കില്ല എന്ന പ്രഖ്യാപനത്തോടെ ഇറങ്ങിപ്പോയത്. പഞ്ചായത്തിലെ തരിശ് കിടക്കുന്ന ഏലാകളില്‍ കൃഷിയിറക്കുന്നതിന് ഏലാ സമിതികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കാന്‍ കഴിഞ്ഞ സഭയില്‍ പ്രസിഡന്റ് ആവശ്യം ഉന്നയിച്ചിരുന്നു. അടുത്ത സഭയ്ക്ക് മുന്‍പ് പത്ത് പഞ്ചായത്തുകളേ കൂടി ഉള്‍പ്പെടുത്തി യോഗം ചേരാമെന്ന് എംഎല്‍എ ഉറപ്പ് നല്‍കിയിരുന്നു. എംഎല്‍എയുടെ വാക്ക് പാഴായെന്ന് ചൂണ്ടിക്കാട്ടി’സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രസിഡന്റ് പ്രതിഷേധവുമായി എഴുന്നേറ്റു. എംഎല്‍എ അനുനയിപ്പിയ്ക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പരോക്ഷമായി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: