കരുനാഗപ്പള്ളി:മാതാ അമൃതാനന്ദമയിയുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരന്റെ ജീവിതത്തെ മാറ്റിമറിക്കുകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.
മാതാ അമൃതാനന്ദമയിമഠത്തിന്റെ ജീവാമൃതം പദ്ധതി രാഷ്ട്രത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിശങ്കരനിലും അയ്യങ്കാളിയിലും തുടരുന്ന ആത്മീയപരമ്പരയുടെ കണ്ണിയാണ് മാതാ അമൃതാനന്ദമയീദേവി. മികച്ച സമൂഹം ഉണ്ടാകുമ്പോഴാണ് സമൃദ്ധമായ രാഷ്ട്രം സൃഷ്ടിക്കപ്പെടുന്നത്. അമൃതാനന്ദമയീമഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ ദിശയിലുള്ളതാണ്, അദ്ദേഹം പറഞ്ഞു.
രാജ്യത്തുതന്നെ ക്രൈസ്തവര്‍ ആദ്യമെത്തിയ സംസ്ഥാനം കേരളമാണ്. ഇവിടെയാണ് ആദ്യത്തെ മുസ്ലീംപള്ളിയും. ജറുസലേമില്‍ നിന്ന് അഭയം തേടിയെത്തിയ ജൂതരുടെ പാരമ്പര്യവും ഇവിടെയുണ്ട്. കേരളം എല്ലാവര്ക്കും ഇടം നല്കി. എല്ലാവരും പരസ്പരധാരണയോടെയും വിശ്വാസങ്ങളെ മാനിച്ചും കഴിഞ്ഞ നാടാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: