അരൂര്‍: ബ്ലേഡ് മാഫിയ സംഘങ്ങള്‍ വര്‍ധിക്കുന്നു. പട്ടണക്കാട്, തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂര്‍ എന്നി പഞ്ചായത്തുകളില്‍ വ്യാപകമായി പണം പലിശയ്ക്ക് നല്കി വരുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
ഇരുപത് ശതമാനം പലിശയ്ക്കാണ് യാതൊരു ഈടുമില്ലാതെ പണം നല്കി വരുന്നത്. വീടുകളില്‍ വ്യക്തികള്‍ക്ക് ആഴ്ച തോറും പണമടയ്ക്കുന്നതിനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളില്‍ ദിനംപ്രതി അടയ്ക്കുന്നതിനുള്ള ക്രമീകരണങ്ങളുമുണ്ട്. ഒരു പ്രാവശ്യം എടുത്ത വായ്പ കൃത്യമായി അടച്ചവര്‍ക്ക് അടുത്ത തവണ ഇരട്ടി പണമാണ് വായ്പയായി നല്‍കുന്നത്. ഭൂരിപക്ഷവുംഅന്യസംസ്ഥാനക്കാരാണ് ഇവിടെ പണം നല്കി വരുന്നത്.
ധാരാളം ബ്ലേഡ് മാഫിയാ സംഘങ്ങള്‍ ഈ മേഖലകളില്‍ ഇപ്പോഴും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.രമേശ് ചെന്നിത്തല സംസ്ഥാന ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ സ്വകാര്യ പണമിടപാടുകാരെ പിടികൂടാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും ബ്ലേഡ് മാഫിയാ സംഘങ്ങള്‍ രഹസ്യമായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്.
ഇപ്പോള്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മേഖലകളില്‍ മറനീക്കി പുറത്തു വന്നതായി ജനങ്ങള്‍ പറയുന്നു. സാധാരണക്കാരെ ഞെക്കി പിഴിയുന്ന ബ്ലേഡ് മാഫിയാസംഘങ്ങളെ ഒതുക്കാന്‍ ബന്ധപ്പെട്ടവര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: