തൃശൂര്‍: ഒല്ലൂര്‍ ആത്മിക ജ്വല്ലറിയുടെ ചുമര് തുരന്ന് നാലേ മുക്കാല്‍ കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ അറസ്റ്റിലായ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. ജാര്‍ഖണ്ഡ് സ്വദേശി ബീമണ്ഡലുമായാണ് ഒല്ലൂര്‍ സി.ഐ.-കെ.കെ. സജീവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. പ്രതികള്‍ ജ്വല്ലറിയുടെ സ്ട്രോങ്ങ് പൊളിക്കാനായി ഉപയോഗിച്ച ഗ്യാസ് സിലിണ്ടര്‍ കണ്ടെത്താനുള്ള ശ്രമം വിജയിച്ചിട്ടില്ല. മോഷണം നടന്ന ജ്വല്ലറിയുടെ സമീപത്തെ ഫോട്ടോ ഫ്രെയിം വില്‍പ്പന കടയുടെ പുറകിലെ കിണറില്‍ ഉപേക്ഷിച്ച ഗ്യാസ് സിലിണ്ടര്‍ കണ്ടെത്താന്‍ നടത്തിയ തിരച്ചില്‍ വിഫലമായി. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ അരമണിക്കുറോളം മുങ്ങല്‍ വിധഗ്ദര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അറസ്റ്റിലായ പ്രതി പോലിസിന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍. അതേസമയം ജ്വല്ലറി കവര്‍ച്ചയുമായി ബന്ധപ്പെട്ട് മറ്റു പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് ഒല്ലൂര്‍ സി.ഐ-കെ.കെ. സജീവന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: