ചെറുതുരുത്തി: ചെറുതുരുത്തി മേഖലയില്‍ ദേശവിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാകുന്നു. ഒരു മാസത്തിനുള്ളില്‍ രണ്ടാം തവണയാണ് കള്ളനോട്ട് നിര്‍മ്മാണവും വിതരണവുമായി ബന്ധപ്പെട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം ആറ്റൂര്‍ കമ്പനിപ്പടിക്ക് സമീപമുള്ള വാടക വീട്ടില്‍ നിന്ന് 19.5 ലക്ഷം രൂപയുടെ കള്ളനോട്ടുകളും അനുബന്ധ ഉപകരണങ്ങളും ചാവക്കാട് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. സമാന സംഭവം രണ്ടാഴ്ച മുന്‍പ് ചെറുതുരുത്തി സ്കൂളിന് സമീപത്തുള്ള വീട്ടിലും ഉണ്ടായി. ഇവിടെ നിന്നും കള്ളനോട്ടുകളും, യന്ത്രസാമഗ്രികളും മലപ്പുറത്തു നിന്നുള്ള പോലീസ് സംഘം പിടികൂടിയിരുന്നു.
ഈ മേഖലയില്‍ കഞ്ചാവ് വില്പനയും വ്യാപകമാണെന്ന പരാതി ഉണ്ട്. കഴിഞ്ഞ ആഴ്ചയാണ് മണല്‍കടത്തു കേസിലെ പ്രതിയുടെ ആക്രമണത്തില്‍ ചെറുതുരുത്തി പോലീസ് സ്റ്റേഷനിലെ സി.പി.ഒ സതീഷിന് പരുക്കേറ്റത്. പ്രതിയെ ഇതുവരെയും പിടികൂടിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: