വൈക്കത്തെ അഖിലയെ മതംമാറ്റി വിദേശത്തേക്കു കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ എന്‍ഐഎയുടെ അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തതിനു പിന്നില്‍ നിഗൂഢ താല്‍പ്പര്യമെന്ന് വ്യക്തം. അഖിലയെ ഹാദിയയാക്കിയത് എന്‍ഐഎ അന്വേഷിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
സംസ്ഥാന സര്‍ക്കാരും കേരള വനിതാ കമ്മീഷനും ഇക്കാര്യത്തില്‍ മലക്കംമറിഞ്ഞിരിക്കുകയാണ്. ആഗസ്തില്‍ സുപ്രീംകോടതി എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ സംസ്ഥാനം എതിര്‍ത്തിരുന്നില്ല. മതംമാറ്റ ഭീകരതയ്ക്കുനേതൃത്വം നല്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ വാദങ്ങള്‍ സത്യവാങ്മൂലത്തില്‍ ഏറ്റുപറയുകയാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
കേരളത്തില്‍ ഭീകരപ്രവര്‍ത്തനത്തിന്റെ നെടുനായകത്വം പോപ്പുലര്‍ ഫ്രണ്ടിനാണ്. സംഘടനയുടെ പ്രവര്‍ത്തനം നിരീക്ഷിച്ചപ്പോള്‍ നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് ബോധ്യപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കരുതെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തിയിരുന്നു. അഖില ജീവിക്കേണ്ടത് ഹാദിയയായിട്ടാണെന്ന് വി.എസ്.അച്യുതാനന്ദനും പ്രകാശ് കാരാട്ടും പറയുകയുണ്ടായി. ഇടതുമുന്നണി ഭരണത്തിന് അഖില വേണ്ട, ഹാദിയ മതി എന്നാണിത് കാണിക്കുന്നത്.
എന്‍ഐഎ അന്വേഷണത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ടുകാരന്‍ ഷെഫീന്‍ ജഹാന് നല്കിയ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം. ഷെഫീനും അഖിലയുമായുള്ള വിവാഹം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഷെഫീന്‍ നല്കിയ അപ്പീലിലാണ് എന്‍ഐഎ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടത്.
ഹൈക്കോടതിക്കെതിരെ സായുധാക്രമണത്തിനുപോലും പോപ്പുലര്‍ ഫ്രണ്ട് ഒരുങ്ങിയതാണ്.
അഖിലയുടെ മതപരിവര്‍ത്തനം ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിച്ചുവെന്നും, എന്‍ഐഎക്ക് കൈമാറാനുള്ള കുറ്റങ്ങള്‍ കണ്ടെത്തിയില്ലെന്നുമാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രത ബിശ്വാസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. അഖില നിരന്തരമായി ബന്ധപ്പെട്ടിരുന്ന മതസ്ഥാപനങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും വിശദമായി അന്വേഷിച്ചു. അവര്‍ സന്ദര്‍ശിച്ച സ്ഥലങ്ങളുടെയും ഷെഫീന്‍ ജഹാന്റെ പ്രവര്‍ത്തനങ്ങളുടെയും വിശദാംശങ്ങള്‍ ശേഖരിച്ചു. ഐഎസിലേക്ക് ആളെക്കൂട്ടാനും സാമ്പത്തിക നേട്ടത്തിനുമാണ് ഷെഫിന് ജഹാന്റെ നീക്കമെന്ന് ബോധ്യപ്പെട്ടതാണ്. എന്നാല്‍ എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുന്നതിനുള്ള വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് ഇപ്പോള്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്.
തൃപ്പൂണിത്തുറയില്‍ യോഗാ സെന്റര്‍ നടത്തുന്നത് ചൂണ്ടിക്കാട്ടി പോപ്പുലര്‍ ഫ്രണ്ടിനെപ്പോലെ ഹിന്ദുക്കളും മതംമാറ്റ കേന്ദ്രം നടത്തുന്നുണ്ടെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ഹിന്ദു സംഘടനകളും സ്ഥാപനങ്ങളും മതംമാറ്റുന്നതിനുവേണ്ടി പദ്ധതി ആവിഷ്കരിച്ച ചരിത്രമില്ല. അതേസമയം സ്വധര്‍മ്മത്തിലേക്ക് തിരിച്ചുവരുന്നവര്‍ക്ക് അതിനായി സൗകര്യം ചെയ്യുന്ന സ്ഥാപനങ്ങളുണ്ട്. തിരുവിതാംകൂറില്‍ ഹിന്ദുമിഷനും മലബാറില്‍ ആര്യസമാജവുമാണ് ആധികാരിക സ്ഥാപനങ്ങള്‍. അതാകട്ടെ സ്വാതന്ത്ര്യലബ്ധിക്കുമുന്‍പ് സ്ഥാപിച്ചതുമാണ്.
സംസ്ഥാന സര്‍ക്കാര്‍ തൃപ്പൂണിത്തുറയിലെ സ്ഥാപനം അടച്ചുപൂട്ടാന്‍ ഒട്ടും കാലതാമസം വരുത്തിയില്ല. എന്നാല്‍ സത്യസരണി പോലുള്ള സ്ഥാപനങ്ങള്‍ക്ക് കാവല്‍നില്‍ക്കുകയും ചെയ്യുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പാണ് ഇപ്പോഴത്തെ നിലപാടിന് കാരണം. അത് ജനങ്ങള്‍ തിരിച്ചറിയാതിരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: