തൊടുപുഴ: വിശ്വഹിന്ദു പരിഷത്തിന് ഇടുക്കി ജില്ലയില്‍ അടിത്തറപാകിയ നേതാവിന് നാട് കണ്ണീരോടെ വിടചൊല്ലി. മുട്ടം ശങ്കരപ്പിള്ളി നെല്ലാനിക്കല്‍ എന്‍.കെ. രാമകൃഷ്ണന്(86) ആണ് ഇന്നലെ രാവിലെ 6.30 ഓടെ അന്തരിച്ചത്. വിവിധ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ അമരക്കാരനായിരുന്ന അദ്ദേഹം എന്കെആര്കെ എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. 1994ല്‍ പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം വിഎച്ച്പി ഏറ്റെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത് ഇദ്ദേഹമാണ്.
1978ല്‍ ഭാരതീയ കിസാന്‍ സംഘിന്റെ സംസ്ഥാന അദ്ധ്യക്ഷനായാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലേക്ക് സജീവമായി എന്‍.കെ. രാമകൃഷ്ണന് കടന്നുവരുന്നത്. 1987 മുതല്‍ 2006 വരെ വിഎച്ച്പി ജില്ലാ അദ്ധ്യക്ഷന്‍, ജന.സെക്രട്ടറി സ്ഥാനങ്ങള്‍ മാറിമാറി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1992ലുണ്ടായ അയോദ്ധ്യ വിഷയവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആറ് രഥയാത്രകളാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയത്. 2006 മുതല്‍ 2013 വരെ ഹിന്ദുഐക്യവേദിയുടെ തൊടുപുഴ താലൂക്ക് രക്ഷാധികാരി, അദ്ധ്യക്ഷ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുടയത്തൂര്‍ മേഖലയില്‍ സംഘത്തിന് ശക്തമായ വേരോട്ടം ഉണ്ടാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. ഏത് കാര്യത്തിലും കൃത്യനിഷ്ടയും നേതൃപാടവുമാണ് രാമകൃഷ്ണനെ ഉയര്‍ച്ചയുടെ പടവുകളില്‍ എത്തിച്ചതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു. രണ്ട് വര്‍ഷം മുമ്പ് അസുഖത്തെ തുടര്‍ന്നാണ് സജീവ പ്രവര്‍ത്തനത്തില്‍ നിന്നും മാറിയത്.
വിഎച്ച്പി സംസ്ഥാന നേതാക്കളായ കെ.പി. നാരായണന്, എം.സി. വല്സന്, ബിജെപി ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ അടക്കം നൂറ് കണക്കിന് ആളുകള്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ വസതിയില്‍ എത്തി. വൈകിട്ട് 5 മണിയോടെ സംസ്കാര ചടങ്ങുകള്‍ വീട്ടുവളപ്പില്‍ നടന്നു. ജന്മഭൂമി കാഞ്ഞാര്‍ ലേഖകന്‍ ഹരിബാബു മകനാണ്. ഭാര്യ: രാജമ്മ, തൊടുപുഴ പൂവാശ്ശേരിയില് കുടുംബാഗം. മറ്റുമക്കള്‍: അംബിക, സുമ, ശ്രീനി. മരുമക്കള്‍: വേണുഗോപാല്‍, സജീവന്, സൗമ്യ, സിനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: