മറയൂര്‍: ചിന്നാര്‍ വനത്തിലും അതിര്‍ത്തി കൃഷിയിടങ്ങളിലും നീലക്കടുവ വിഭാഗത്തില്‍പ്പെടുന്ന ചിത്രശലഭങ്ങളുടെ സംഗമം കൗതുകമാവുന്നു.
ചെറു സസ്യങ്ങളില്‍ ഒത്തുകൂടുന്ന ഇവ ഇപ്പോള്‍ ചിന്നാറില്‍ നിറകാഴ്ചയായി മാറുകയാണ്. ശലഭങ്ങളുടെ ദേശാടന സമയമായതിനാലാണ് പശ്ചിമഘട്ട മലനിരകളിലെ മഴനിഴല്‍ പ്രദേശമായ ചിന്നാര്‍ മലനിരകളില്‍ ഇവ കൂട്ടത്തോടെ എത്തുന്നത്.
നീലക്കടുവ ശലഭം കൂടാതെ അരളി ശലഭം, തകരമുത്തി, എല്ലോ ഫാന്‍സി, ബ്ളു ഫെന്‍സി, പ്ളെയിന്‍ ടൈഗര്‍, തീ ചിറകന്‍ (ടോണി കോസ്റ്റര്‍), ക്രിംസ് ആന്റ് റോസ് തുടങ്ങിയവയും ഇത്തരത്തില്‍ ഒത്തുച്ചേരാറുണ്ട്.
ഇവ സസ്യങ്ങളില്‍ ഒത്തുച്ചേരുന്നത് മൂലം പരാഗണം നടക്കുന്നതിനാല്‍ നിരവധി പൂര്‍വ്വ സസ്യങ്ങളുടെയും നിലനില്‍പ്പിന് ഇത് ഹായകമാകുന്നുണ്ട്. പുതിയ സര്‍വ്വേ പ്രകാരം 240 ഇനം ശലഭങ്ങളാണ് ചിന്നാര്‍ വന്യജീവി സങ്കേതത്തിലുള്ളത്.
അപൂര്‍വ ഇനങ്ങളായ നീലഗിരി ട്രിറ്റ്, നീലഗിരി ഫോര്‍ റിങ് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ടോണി രാജ തുടങ്ങിയ നിരവധി ശലഭ വൈവിധ്യങ്ങളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാണ് ചിന്നാര്‍ വന്യജീവി സങ്കേതം. ശലഭങ്ങളുടെ ചെളിയൂറ്റുന്ന (മഡ്പഡ് ലിങ്) കാഴ്ചയും നവ്യാനുഭൂതിയാണ്. നനഞ്ഞ മണ്ണില്‍ നിന്നും അമ്ളം ശേഖരിച്ച് പ്രത്യുല്പ്പാദനത്തിന് ഒരുങ്ങുകയാണ് ഇതിലൂടെ ശലഭങ്ങള്‍ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: