കോടിയേരിയുടെ തെരഞ്ഞെടുപ്പ് ജയത്തിന് എന്‍ഡിഎഫ് സഹായം തേടി: സിബിഐ
”കൊച്ചി: തലശ്ശേരി മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് എന്‍ഡിഎഫിന്റെ പിന്തുണ തേടേണ്ടിവന്നതായി മുഹമ്മദ് ഫസല്‍ വധക്കേസിന്റെ കുറ്റപത്രത്തില്‍ സിബിഐ.
തലശ്ശേരിയില്‍ സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രാജ്മോഹന്‍ ഉണ്ണിത്താനെ അന്നു കോടിയേരി ബാലകൃഷ്ണന് പരാജയപ്പെടുത്തിയത്.
തലശ്ശേരി ഗോപാല്‍പേട്ട സെന്റ്പീറ്റേഴ്സ് ബ്രാഞ്ചിലെ അംഗമായിരുന്ന മുഹമ്മദ് ഫസല്‍ 1995നുശേഷം ഖുര്‍ആന്‍ ക്ലാസുകളും നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ട്യൂഷനും നല്‍കിയിരുന്നു. സിപിഎം വിട്ട് എന്‍ഡിഎഫ് പ്രവര്‍ത്തകനായതോടെ ഈ മേഖലയിലെ അനേകം വിദ്യാര്‍ത്ഥികളെ എന്‍ഡിഎഫിലേക്ക് ഫസല്‍ ആകര്‍ഷിച്ചിരുന്നതായും സിബിഐ പറയുന്നു.
വിജയം ഉറപ്പാക്കാന്‍ എന്‍ഡിഎഫിന്റെ പിന്തുണ തേടേണ്ട സാഹചര്യമുണ്ടായത് കണ്ണൂരിലെ സിപിഎം നേതൃത്വത്തെ ഞെട്ടിപ്പിച്ചതായും ഫസലിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ണൂരിലും പ്രത്യേകിച്ച് തലശ്ശേരിയിലും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുമെന്ന് നേതാക്കള്‍ തിരിച്ചറിഞ്ഞതായും കുറ്റപത്രത്തിലുണ്ട്.
ഫസലിന്റെ നേതൃത്വത്തില്‍ എന്‍ഡിഎഫിലേക്ക് ആകര്‍ഷിക്കപ്പെട്ട കുടുംബങ്ങളെല്ലാം ന്യൂനപക്ഷ സമുദായത്തിലെ സിപിഎം അനുഭാവികളായിരുന്നു.
കോടിയേരി ബാലകൃഷ്ണന്റെ ഭാര്യവീട്ടുകാരുടെ അയല്‍വാസിയായ സി.എച്ച്.മറിയുവിനെയാണ് ഫസല്‍ വിവാഹം ചെയ്തത്. പിന്നീട് മറിയുവിന്റെ വീട്ടില്‍ താമസമാക്കിയ ശേഷമാണ് സിപിഎം വിട്ട് ഫസല്‍ മതപരമായ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ മുഴുകിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
തലശ്ശേരിയിലെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ത്ത് വര്‍ഗീയ സംഘര്‍ഷത്തിന് വഴിയൊരുക്കിയാല്‍ ന്യൂനപക്ഷ സമുദായ സംരക്ഷകരായി രംഗത്തുവരാന്‍ കഴിയുമെന്നായിരുന്നു സിപിഎം നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
ഇത്തരത്തിലുള്ള സംഘര്‍ഷങ്ങളുണ്ടാക്കാന്‍ ഫസല്‍ വധത്തിനുമുന്പുതന്നെ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളായ കാരായി ചന്ദ്രശേഖരന്, കാരായി രാജന് എന്നിവരുടെ നിര്‍ദ്ദേശപ്രകാരം എന്‍ഡിഎഫ് പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും തീവച്ചുനശിപ്പിച്ചിരുന്നു.
ആര്‍എസ്എസ് മേല്‍ക്കോയ്മയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ന്യൂനപക്ഷ സമുദായാംഗങ്ങള്ക്കുനേരെയായിരുന്നു അതിക്രമങ്ങള്‍ അഴിച്ചുവിട്ടത്.
2006 സപ്തംബറില്‍ ഫസലിന്റെ നേതൃത്വത്തില്‍ തലശേരി മാടപ്പീടികയില്‍ നടത്തിയ എന്‍ഡിഎഫ് യോഗം സിപിഎമ്മിനെ ഞെട്ടിച്ചു. മാടപ്പീടികയില്‍ സിപിഎമ്മും കോണ്‍ഗ്രസ്സുമല്ലാതെ മറ്റൊരു പാര്‍ട്ടിയോ സംഘടനയോ ഇത്തരത്തില്‍ വിപുലമായ സമ്മേളനം നടത്തിയിട്ടില്ല. ഇതോടെയാണ് ഫസലിനെ വധിച്ചശേഷം കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആര്‍എസ്എസിനുമേല്‍ ചുമത്തി വര്‍ഗീയ സംഘര്‍ഷം വളര്‍ത്താന്‍ സിപിഎം നേതൃത്വം ഗൂഢാലോചന നടത്തിയത്.”
ഫസലിനെ കൊന്നത് ആര്‍എസ്എസുകാരെന്ന് ഇപ്പോള്‍ വിളിച്ചുകൂവുന്ന പി.ജയരാജന് അന്ന് പറഞ്ഞത് ശ്രദ്ധിക്കുക.
”ഫസല്‍ വധം: ആ നിലപാട് ഇപ്പോഴില്ല”
കണ്ണൂര്‍: തലശ്ശേരിയിലെ ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന നിലപാട് ഇപ്പോഴില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്. ആര്‍എസ്എസ് ആണ് കൊലയ്ക്ക് പിന്നിലെന്ന് ഞങ്ങളോട് പറഞ്ഞത് എന്‍ഡിഎഫ് നേതൃത്വമാണ്. ഇപ്പോള്‍ അങ്ങനെയൊരു നിലപാട് പാര്‍ട്ടി പറയുന്നില്ല. – ജയരാജന് പറഞ്ഞു.
ഫസല്‍ വധക്കേസില്‍ പ്രതികളായ സിപിഎം നേതാക്കള്‍ ഒളിവിലാണോ എന്ന ചോദ്യത്തിന്, നേതാക്കളെ കള്ളക്കേസില്‍ പെടുത്തിയിരിക്കുകയാണെന്നും ഹൈക്കോടതിയില്‍ ഉള്‍പ്പെടെ ഇനിയും നിയമനടപടികള്‍ തുടരുമെന്നുമായിരുന്നു ജില്ലാ സെക്രട്ടറിയുടെ മറുപടി. പാര്‍ട്ടി നേതൃത്വത്തെ അപമാനിക്കാന്‍ എന്തു ഹീനമാര്‍ഗവും സ്വീകരിക്കുമെന്നതിന്റെ തെളിവാണ് തലശ്ശേരി മേഖലയില്‍ സിപിഎം നേതാക്കള്‍ വര്‍ഗീയ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന സിബിഐയുടെ ആരോപണം. വര്‍ഗീയവാദികളുടെ എതിര്‍പ്പിന് ഇരയായി അനേകം പ്രവര്‍ത്തകരുടെ ജീവന് നഷ്ടമായ പാര്‍ട്ടിക്കെതിരെയാണ് സിബിഐ ആരോപണം – ജയരാജന് പറഞ്ഞു.” (2012 ജൂണ്‍ 14 മനോരമ)
അമിത്ഷായേയും കുമ്മനത്തേയും കുറ്റപ്പെടുത്തുന്ന സിപിഎം, കോണ്‍ഗ്രസ് നേതാക്കളെന്തുപറയുന്നു. കേരളത്തില്‍ ഭീകരപ്രവര്‍ത്തനം ഇല്ലെന്നുപറയുന്ന ഉമ്മന്‍ചാണ്ടിയോട് ചില ചോദ്യമുണ്ട്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: