മൂവാറ്റുപുഴ: ആലുവ ശിവരാത്രി മണപ്പുറേത്തക്ക് കൊട്ടാരക്കടവില്‍നിന്ന് പെരിയാറിനുകുറുകെ നടപ്പാലം നിര്‍മിച്ചതില്‍ ക്രമക്കേട് നടന്നെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. പരാതി ഇന്ന് പരിഗണിക്കും.
പൊതുമരാമത്ത് മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, മുന്‍ പിഡബ്ല്യുഡി സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, റോഡ്സ് ആന്റ് ബ്രിഡ്ജസ് ചീഫ് എഞ്ചിനീയര്‍ പി.കെ. സതീശന്, പിഡബ്ല്യുഡി മധ്യമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ.പി. ബെന്നി, എറണാകുളം ഡിവിഷന് പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബെന്നി ജോണ്‍, പിഡബ്ല്യുഡി ബ്രിഡ്ജ്സ് സബ് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.കെ. ഷാമോന്, അസിസ്റ്റന്റ് എഞ്ചിനീയര്‍ പിയൂസ് വര്‍ഗീസ്, അന്‍വര്‍ സാദത്ത് എംഎല്‍എ, സിഗറോ ഇന്‍കല്‍ കണ്‍സോര്‍ഷ്യം മാനേജിംഗ് പാര്‍ട്ണര്‍ രാജന് എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി.
200 മീറ്റര്‍ നീളവും ഏഴുമീറ്റര്‍ വീതിയുമുള്ള നടപ്പാലം നിര്‍മിക്കാന്‍ ആറു കോടിക്കാണ് ടെണ്ടര്‍ നല്‍കിയത്. നിര്‍മാണം പൂര്‍ത്തിയാക്കി ബില്‍ നല്കിയപ്പോള് അത് 17 കോടിയായി. ഇത് ഖജനാവിന് നഷ്ടം വരുത്തി എന്നാണ് ഹര്‍ജിയിലെ ആരോപണം. ആലുവ സ്വദേശി ഖാലിദ് മുണ്ടപ്പിള്ളിയാണ് പരാതിക്കാരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: