കോഴിക്കാട്: ജിഹാദി ഭീകരത സംഹാര താണ്ഡവമാടിയ മാറാട് കടപ്പുറത്ത് വീണ്ടും സമരനായകനെത്തിയപ്പോള് തീരവാസികള്‍ക്ക് ആവേശം. ജിഹാദിചുവപ്പ് ഭീകരതക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രയുടെ ആറാം ദിനം തുടങ്ങിയത് മാറാട് ബലിദാനികള്‍ക്ക് പുഷ്പാര്‍ച്ചന അര്‍പ്പിച്ചു കൊണ്ടാണ്.
തങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശത്തിനായി നടന്ന പോരാട്ടത്തില്‍ നേതൃത്വം വഹിച്ച കുമ്മനം രാജശേഖരന് മാറാട് ജനത ആവേശോജ്ജ്വല സ്വീകരണമാണ് നല്‍കിയത്. ഹിന്ദുവായി ജനിക്കുകയും ജീവിക്കുകയും ചെയ്തതിന്റെ പേരില്‍ മാറാട് കടപ്പുറത്ത് ഇസ്ലാമിക ഭീകരരുടെ കൊലക്കത്തിക്ക് ഇരയായത് എട്ടുപേരാണ്.
2003 മെയ് രണ്ടിനാണ് മാറാട് ജിഹാദി ആക്രമണം നടന്നത്. കൃത്യമായ ആസൂത്രണണത്തിലൂടെ ജിഹാദികള്‍ നടത്തിയ ഭീകരാക്രമണമായിരുന്നു അത്. മത്സ്യബന്ധനത്തിനു ശേഷം കടപ്പുറത്ത് വര്‍ത്തമാനം പറഞ്ഞിരുന്നവരെ തലങ്ങും വിലങ്ങും വെട്ടിക്കൊല്ലുകയായിരുന്നു. കൊലചെയ്തിട്ടും അരിശം തീരാത്ത ജിഹാദികള്‍ മൃതദേഹത്തിന്റെ രഹസ്യ ഭാഗങ്ങള്‍ ചൂഴ്ന്നെടുത്ത് വികൃതമാക്കുകയും ചെയ്തു. മാറാട് ജുമാമസ്ജിദ് കേന്ദ്രീകരിച്ചായിരുന്നു ജിഹാദികളുടെ കൊലപാതക ആസൂത്രണം.
കൊലപാതകികളെ സംരക്ഷിക്കാന്‍ രാഷ്ട്രീയക്കാരും സര്‍ക്കാരുമെല്ലാം കൂട്ടുനിന്നപ്പോള്‍ അവര്‍ക്ക് നീതി ഉറപ്പാക്കാനും അക്രമികളൈ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും സമരപോരാട്ടത്തിന് നേതൃത്വം നല്‍കിയത് കുമ്മനം രാജശേഖരനാണ്. മാറാട്ടെ ജനങ്ങളുടെ അത്താണിയും പ്രതീക്ഷയുമാകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
ജിഹാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട വീരബലിദാനികളുടെ ഓര്‍മ്മകള്‍ തുടികകുന്ന മണ്ണിലേക്ക് മറാട് സമരനായകന് വീണ്ടുമെത്തി. കേരളത്തിലെ മുഴുവന്‍ ജിഹാദി പ്രവര്‍ത്തനങ്ങളും തുടച്ചു നീക്കുമെന്ന ദൃഢനിശ്ചയത്തോടെയായിരുന്നു ഇത്തവണത്തെ അദ്ദേഹത്തിന്റെ സന്ദര്‍ശനം.
ജനരക്ഷായാത്രയുടെ സമരനായകന് മാറാട്ടെ ജനങ്ങള്‍ നല്‍കിയത് വികാരനിര്‍ഭര സ്വീകരണമാണ്. കുമ്മനത്തെ വരവേല്ക്കുമ്പോള് അവരുടെ മനസ്സില്‍ നിറഞ്ഞുനിന്നത് 15 വര്‍ഷം മുമ്പ് ഭീകരാക്രമണത്തിനിരകളായി തങ്ങളെ വിട്ടുപിരിഞ്ഞ ഉറ്റവരെകുറിച്ചുള്ള ഓര്‍മ്മകളായിരുന്നു. ജിഹാദികളെ കേരളമണ്ണില്‍ വളരാന്‍ അനുവദിക്കില്ലെന്ന ദൃഢനിശ്ചയമായിരുന്നു.
ജനരക്ഷാ യാത്രയുടെ ആറാംനാള്‍ തുടങ്ങിയത് മാറാട് ബലിദാനികളുടെ ചിത്രങ്ങള്‍ക്കുമുന്നില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചാണ്. സ്ത്രീകളും കുട്ടികളും അടക്കം വന്‍ജനാവലി അതിനു സാക്ഷ്യംവഹിക്കാനെത്തി. ജിഹാദി ആക്രമണത്തിന്റെ ഓര്‍മ്മകളില്‍ നിറകണ്ണുകളുമായി നിന്നവരെ കുമ്മനം തന്നോട് ചേര്‍ത്തുനിര്‍ത്തി. ഇനി ഒരു ദേശവിരുദ്ധ ശക്തിയുടെയും ആക്രമണത്തിന് അവരെ വിട്ടുകൊടുക്കില്ലെന്ന ബോധ്യപ്പെടുത്തലായിരുന്നു അത്.
രക്തം തുടിക്കുന്ന ഓര്‍മ്മകള്‍ വിതുമ്പുന്ന മാറാട് കടപ്പുറത്തു നിന്ന് കുമ്മനവും കേരളരക്ഷാ യാത്രാസംഘവും യാത്രയായപ്പോള്‍ ‘ബലിദാനികള്‍ മരിച്ചിട്ടില്ല….’ എന്ന മുദ്രാവാക്യം അവരില്‍ നിന്നുയര്‍ന്നു.
ബിജെപി നേതാക്കളായ വി.മുരളീധരന്, എം.ടി.രമേശ്, റിച്ചാര്‍ഡ് ഹേ എംപി, കെ.പി.ശ്രീശന്, എം.എസ്.ശ്യാംകുമാര്‍ തുടങ്ങിയവരും കുമ്മനത്തിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: