എടപ്പാള്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്ര ആറുനാളുകള്‍ പിന്നിടുമ്പോള്‍ ലഭിക്കുന്ന പിന്തുണ ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് ആയിരക്കണക്കിന് ജനങ്ങള്‍ യാത്രയില്‍ അണിചേരുന്നു.
പിന്നിട്ട വഴികളില്‍ വന്‍ ജനാവലിയാണ് സ്വീകരണ സമ്മേളനങ്ങളില്‍ എത്തുന്നത്. യാത്ര കടന്നു പോകുന്ന വഴികളില്‍ യാത്രാനായകനെ കാണാന്‍ സ്ത്രീകളും മുതിര്‍ന്നവരുമടക്കം ജനാവലി കാത്തു നില്ക്കുന്നു. ജനങ്ങളുടെ ആവേശം എല്ലാ നിയന്ത്രണങ്ങളെയും തെറ്റിക്കുമ്പോള്‍ നിശ്ചയിച്ച സമയക്രമവും പാലിക്കാനാകുന്നില്ല.
പയ്യന്നൂരില്‍ നിന്നാരംഭിച്ച യാത്ര കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് ഇന്നലെ മലപ്പുറം ജില്ലയിലെ ഇടപ്പാളില്‍ സമാപിച്ചത്. മാറാട് ബലിദാനികള്‍ക്ക് ആദരാഞ്ജലികളര്പ്പിച്ചായിരുന്നു ഇന്നലത്തെ പര്യടനത്തിനു തുടക്കമായത്.
മാറാട്ടെ സംഘസ്ഥാനില്‍ തയ്യാറാക്കിയ വിരബലിദാനികളുടെ ചിത്രത്തിനു മുന്നില്‍ യാത്രാനായകന് കുമ്മനം രാജശേഖരന് പുഷ്പങ്ങള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയിലേക്ക്. കേന്ദ്ര സഹമന്ത്രി ആര്.കെ. സിങും കുമ്മനത്തെ അനുഗമിച്ചിരുന്നു.
വേങ്ങരയിലേക്ക് വാഹനജാഥ കടന്നു പോകുന്നതിന്റെ ഇരുവശവും കാത്തുനിന്ന ജനാവലി യാത്രാനായകന് അഭിവാദ്യങ്ങളര്‍പ്പിച്ചു. ആവേശം ജ്വലിക്കുന്ന സന്ദര്‍ഭങ്ങളായിരുന്നു ഓരോ സ്വീകരണവും. രാമനാട്ടുകരയിലും വേങ്ങരയിലും ലഭിച്ച വന്‍ സ്വീകരണത്തിനു ശേഷം യാത്ര കുറ്റിപ്പുറത്തേക്കാണ് പോയത്. സമയത്തിന്റെ പരിമിതികളെ മറികടന്നും യാത്രാനായകന് പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും സ്നേഹവായ്പിനു മുന്നില്‍ അനുസരിക്കേണ്ടി വന്നു. എല്ലാ സ്വീകരണങ്ങളും ഏറ്റുവാങ്ങി നിശ്ചയിച്ച സമയത്തിനും ഏറെ വൈകി യാത്ര കുറ്റിപ്പുറത്തേക്ക്.
കുറ്റിപ്പുറത്തു നിന്ന് പദയാത്രയായാണ് എടപ്പാളിലേക്ക് നീങ്ങിയത്. പതിനയ്യായിരത്തിലധികം പേര് അണിചേര്‍ന്ന പദയാത്ര മലപ്പുറം ജില്ലദര്ശിക്കാത്തതരത്തിലുള്ള വലിയ പദയാത്രയായി. കുമ്മനത്തിനൊപ്പം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, ബിജെപി അഖിലേന്ത്യാ വക്താവ് ഷാനവാസ് ഹുസൈന്, വിക്ടോറിയ ഗൗരി എംപി, റിച്ചാര്‍ഡ് ഹേ എംപി, കേരളനേതാക്കള്‍ എന്നിവരും പദയാത്രയില്‍ അണിചേര്‍ന്നു.
പദയാത്ര കടന്നുപോയ റോഡിനിരുവശവും നൂറുകണക്കിനാളുകള്‍ സ്വീകരിക്കാനെത്തി. എടപ്പാള്‍ നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ കുങ്കുമഹരിത കടലാക്കിയാണ് പദയാത്ര സമാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: