ബംഗളൂരു: രാജ്യത്തെ ആദ്യ ആധാര്‍ അധിഷ്ഠിത വിമാനത്താവളമാകാനൊരുങ്ങി കെംപഗൗഡ രാജ്യാന്തര വിമാനത്താവളം. ആധാര്‍ അടിസ്ഥാനപ്പെടുത്തിയുള്ള പ്രവേശനവും ബയോമെട്രിക് ബോര്‍ഡിങ് സംവിധാനവും വിമാനത്താവളത്തില്‍ സ്ഥാപിക്കാനാണ് ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (BIAL) തീരുമാനം.
2018 ഡിസംബറോടുകൂടി സംവിധാനം പൂര്ണതയിലെത്തും. സ്മാര്‍ട് എയര്‍പോര്‍ട്ട് ആകുന്നതിനുള്ള പ്രയത്നത്തിന്റെ ആദ്യപടിയാണ് പുതിയ പരീക്ഷണം. രണ്ടുമാസം പരീക്ഷണാടിസ്ഥാനത്തില്‍ ആധാര്‍ അധിഷ്ഠിത സംവിധാനം കൊണ്ടുവന്നിരുന്നു. അത് വിജയിച്ചതിനെ തുടര്‍ന്നാണ് ആധാര്‍, ബയോമെട്രിക് സംവിധാനങ്ങള്‍ പൂര്‍ണ തോതില്‍ നടപ്പിലാക്കാന്‍ ബി.ഐ.എ.എല്‍ തീരുമാനിച്ചത്.
പദ്ധതി നടപ്പിലാകുന്നതോടെ സുരക്ഷാ പരിശോധനകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയും ഇതുവഴി കൂടുതല്‍ പേരെ ഒരേ ഗേറ്റിലൂടെ കടത്തിവിടാനും കഴിയും. ഒാരോ പരിശോധന കേന്ദ്രത്തിലും അഞ്ചു സെക്കന്റുകള്‍ കൊണ്ട് പരിശോധന പൂര്‍ത്തിയാക്കാം.
പരിശോനകളെല്ലാം പുര്‍ത്തിയാക്കാന്‍ 10 മിനുട്ട് മതിയാകും. യാത്രക്കാര്‍ ടിക്കറ്റ്, തിരിച്ചറിയല്‍ രേഖകള്‍ തുടങ്ങിയവ വിവിധ സുരക്ഷാ പരിശോധനാ കേന്ദ്രങ്ങളില്‍ നല്‍കേണ്ട ആവശ്യം വരില്ല. യാത്ര കൂടുതല്‍ സുരക്ഷിതമാകുമെന്നാണ് അധികൃതരുടെ അവകാശവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: