കോഴിക്കോട്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന് ജയ്ഷായുടെ കമ്പനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. യാഥാര്‍ത്ഥ്യത്തിന്റെ കണിക പോലും ഇല്ലാത്ത വാര്‍ത്തയാണിത്. ബിജെപിക്കെതിരെ ഇത് ആയുധമാക്കുന്നവര്‍ തെളിവ് കൂടി കൊണ്ടുവരട്ടേയെന്നും കുമ്മനം പറഞ്ഞു.
ജയ്ഷായുടെ കമ്പനിയുടെ സാമ്പത്തിക വളര്‍ച്ചയില്‍ അസൂയ പൂണ്ട കോണ്‍ഗ്രസും ആം ആദ്മിയുമാണ് ആരോപണവുമായി രംഗത്തുള്ളത്. ജയ് ഷായുടെ ടെംപിള്‍ എന്റര്‍പ്രൈസസ് എന്ന കമ്പനിയുടെ വിറ്റുവരവ് രണ്ട് വര്‍ഷം കൊണ്ട് 16,000 മടങ്ങാണ് വര്‍ധിച്ചിരിക്കുന്ന വിവരം ചൂണ്ടിക്കാട്ടി ദി വയ്ര് എന്ന ഓണ്‍ലൈന്‍ പത്രമാണ് വാര്‍ത്ത നല്‍കിയത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായും അമിത് ഷാ പാര്‍ട്ടി അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് ഈ വളര്‍ച്ച എന്നാണ് ഇവരുടെ കണ്ടെത്തല്‍.
സംഭവത്തില്‍ സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിയും സിബിഐയും അന്വേഷണം നടത്തണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: