മാറനല്ലൂര്‍: മാറനല്ലൂരില്‍ പൂട്ടിക്കിടന്ന വീടിന് സാമൂഹ്യവിരുദ്ധര്‍ തീയിട്ടു. മാറനല്ലൂര്‍ കൂവളശ്ശേരി നവോദയ ലെയ്നില്‍ വി.എസ്. വിനുവിന്റെ അഭിനന്ദനം വീടിനാണ് തീയിട്ടത്. ശനിയാഴ്ച വൈകിട്ട് 3 മണിയോടെ ബിനുവിന്റെ അയല്‍വാസിയായ സുബാഷാണ് വീടിന്റെ പിന്‍ഭാഗത്തു നിന്ന് തീയും പുകയും ഉയരുന്നത് കാണുന്നത്. കിടപ്പുമുറിയിലുണ്ടായിരുന്ന കട്ടിലും മേശയുമടക്കം ഫര്‍ണീച്ചറുകളും ജന്നാലയും പൂര്‍ണമായും കത്തി നശിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് തീ അണച്ചശേഷം ബിനുവിനെ അറിയിക്കുകയായിരുന്നു.
ജന്നാലയ്ക്ക് സമീപത്ത് മേശയുടെ മുകളില്‍ വച്ചിരുന്ന സാധനങ്ങള്‍ വീടിന് പുറകില്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. മുറിയുടെ തൊട്ടടുത്ത് അടുക്കളയില്‍ ഗ്യാസ് സിലിണ്ടര്‍ ഉണ്ടായിരുന്നെങ്കിലും അടുക്കളയിലേക്ക് തീ പടരാത്തിനാല് വന്‍അപകടം ഒഴിവായി. വീടിന്റെ ചുമരില്‍ അവ്യക്തമായ രീതിയില്‍ ഞാന്‍ നരി കൃഷ്ണനെന്ന് കണ്ടെത്തിയ എഴുത്ത് ദുരൂഹത പരത്തുന്നു. ബിനു കെഎസ്ആര്‍ടിസി വിജിലന്‍സിലും ഭാര്യ കവിത റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെയും ജീവനക്കാരാണ്. മെഡിക്കല്‍കോളേജിന് സമീപത്തെ കുടുംബവീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. രണ്ടാഴ്ചയ്ക്ക് മുമ്പ് ഇവര്‍ ഇവിടെ വന്നിരുന്നു. പോലീസില്‍ പരാതി നല്‍കിയെങ്കിലും സംഭവം നടന്ന് 24 മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോലീസ് ഫോറന്‍സിക് വിഭാഗം പരിശോധനയ്ക്കെത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: