ന്യൂദല്‍ഹി: വൈക്കം സ്വദേശിനി അഖിലയുടെ ഭാഗം കേള്‍ക്കണമെന്ന് സുപ്രീംകോടതി. ഹേബിയസ് കോര്‍പസ് ഹരജിയില്‍ വിവാഹം വേര്‍പ്പെടുത്താന്‍ കഴിയുമോ എന്ന് കോടതി ചോദ്യം ഉന്നയിച്ചു. വിവാഹവും എന്‍.ഐ.എ അന്വേഷണവും രണ്ടാണെന്നും കോടതി വ്യക്തമാക്കി.
കേസില്‍ ഹൈക്കോടതി വിധി എങ്ങനെ നിലനില്‍ക്കുമെന്നും സുപ്രീംകോടതി ചോദിച്ചു. കേസ് ഈ മാസം 30ലേക്ക് മാറ്റി. കേസ് പരിഗണിക്കുന്നതിനിടെ അഖിലയെ ഹാദിയയാക്കി മാറ്റിയ ശേഷം വിവാഹം കഴിച്ച ഷെഫിന് ജഹാന്റെ അഭിഭാഷകന് ബിജെപി നേതാക്കളുടെ പേര് പരാമര്‍ശിച്ചത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. തുടര്‍ന്ന് കോടതിയില്‍ രാഷ്ട്രീയം പറയേണ്ടെന്ന് കോടതി നിര്‍ദേശിച്ചു.
നിയമത്തിന്റെ പുറത്തുള്ള വിഷയങ്ങള്‍ ഉന്നയിക്കരുതെന്നും മനസികപ്രശ്നങ്ങള്‍ ഇല്ലാത്തയാള്‍ക്ക് സ്വന്തം നിലയ്ക്ക് തീരുമാനങ്ങള്‍ എടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അഖില മതംമാറി ഹാദിയയായ ശേഷം വിവാഹം കഴിച്ച നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. അഖിലയുടെ മതംമാറ്റം അടക്കമുള്ള വിഷയങ്ങള്‍ പരിശോധിക്കാന്‍ എന്‍ഐഎ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ വിവാഹം റദ്ദാക്കാന്‍ ഭരണഘടനയുടെ 226-ാം വകുപ്പ് പ്രകാരം ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്ന കാര്യവും കേസില്‍ എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിടാന്‍ സുപ്രീംകോടതിക്ക് സാധിക്കുമോ എന്ന കാര്യവുമാണ് കോടതി പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: