കണ്ണൂര്‍: കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ബിജെപി ജനരക്ഷായാത്രയുടെ വിജയത്തില്‍ വിറളിപൂണ്ട സിപിഎം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷത്തിന് ശ്രമിക്കുന്നു. വേങ്ങാട്, പിണറായി പഞ്ചായത്തുകളില്‍ വ്യാപക സംഘര്‍ഷത്തിനാണ് സിപിഎം ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം ബിജെപി പ്രവര്ത്തകന് പാനുണ്ട മഠത്തില്‍ വീട്ടില്‍ സന്ദേശ് (25)നെ സിപിഎം സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. പണികഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ ശനിയാഴ്ച രാത്രി 8 മണിയോടെ മൗവ്വേരി മംഗലോട്ടുചാലില്വെച്ചാണ് അക്രമം നടന്നത്. സാരമായി പരിക്കേറ്റ സന്ദേശ് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്. വേങ്ങാട് പഞ്ചായത്തിലെ കൊടക്കാടും സിപിഎം സംഘര്‍ഷത്തിന് ശ്രമിക്കുന്നുണ്ട്. ബിജെപി സംസ്ഥാനസമിതി അംഗമായ ആര്.കെ.ഗിരിധരന്റെ പിണറായി പാറപ്രത്തെ വീടിനു നേരെ തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ അക്രമ ശ്രമം നടന്നു. സിപിഎം സംഘം വീട്ടിനു മുന്നില്‍ നിന്നും നിരന്തരമായി ഭീഷണിപ്പെടുത്തുന്നതും പതിവാണ്. വേങ്ങാട്, പിണറായി പഞ്ചായത്തുകളിലെ നിരവധി പ്രവര്‍ത്തകരുടെ വീടുകളില്‍ സിപിഎം സംഘം കയറിച്ചെന്ന് കൊലവിളി മുഴക്കുകയാണ് ചെയ്യുന്നത്. തുടര്‍ച്ചയായി സിപിഎം പ്രകോപനം സൃഷ്ടിക്കുന്ന സംഭവത്തില്‍ കതിരൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ജനരക്ഷായാത്ര കടന്നുപോയ പിണറായി പാറപ്രം മേഖലയില്‍ സിപിഎം ഹര്‍ത്താല്‍ ആചരിക്കുകയും യാത്ര കാണാന്‍പോലും സിപിഎം പ്രവര്‍ത്തകര്‍ റോഡില്‍ നില്‍ക്കരുതെന്ന് ആജ്ഞാപിക്കുകയും ചെയ്തുവെങ്കിലും യാത്രകാണാന്‍ സ്ത്രീകളടക്കം ആയിരക്കണക്കിന് ആള്‍ക്കാരാണ് പിണറായിയില്‍ തടിച്ചുകൂടിയിരുന്നത്. ഇത് തങ്ങളുടെ കാല്‍ക്കീഴിലെ മണ്ണ് ചോരുന്നതാണെന്നുള്ള തിരിച്ചറിവാണ് പ്രകോപനം സൃഷ്ടിക്കാന്‍ കാരണമായിട്ടുള്ളത്.
അഴീക്കോട്, ആറാംകോട്ടം പ്രദേശങ്ങളിലും, ചൊക്ലി ഒളവിലം, കൈവേലിക്കല്‍ പ്രദേശങ്ങളിലും സംഘര്‍ഷം സൃഷ്ടിക്കുന്നുണ്ട്.
ചൊക്ലി ഒളവിലത്ത് പോലീസിന്റെ സാന്നിധ്യത്തിലാണ് സിപിഎം അക്രമം നടന്നത്. ഇന്നലെ രാത്രി എട്ടുമണിയോടു കൂടി ചൊക്ലി ഒളവിലത്തുള്ള ബിജെപി നിയന്ത്രണത്തിലുള്ള ബസ്സ് ഷെല്‍ട്ടറും കൊടിമരങ്ങളും സിപിഎം പ്രവര്‍ത്തകര്‍ പ്രകടനമായി വന്ന് പൊലീസ് നോക്കിനില്‍ക്കേ പൊളിച്ചുമാറ്റുകയും ബിജെപി പ്രവര്‍ത്തകരായ ശ്രീജേഷ്, അഖിലേഷ് എന്നീ പ്രവര്‍ത്തകരെ മാരകമായി ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. പരിക്കുപറ്റിയ പ്രവര്‍ത്തകര്‍ ചൊക്ലി പോലീസില്‍ പരാതി കൊടുത്തപ്പോള്‍ കേസ് എടുക്കാന്‍ പോലും ചൊക്ലി പോലീസ് തയ്യാറായില്ല സിപിഎമ്മിനു വേണ്ടി ചൊക്ലി എസ്ഐ എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുക്കുകയാണ്. പോലീസ് നിക്ഷ്പക്ഷമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ബിജെപി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും തലശ്ശേരി മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്കി. പരിക്കേറ്റ പ്രവര്‍ത്തകരെ ജില്ലാ ജനറല്‍ സെക്രട്ടറി വി.രത്നാകരന്, എന്‍.ഹരിദാസ്, കെ. എന്‍.മോഹനന്, ബൈജിത്ത് പി.കെ.എന്നിവര്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
കൈവേലിക്കലില്‍ സിപിഎം അക്രമത്തില്‍ ബിജെപി പ്രവര്ത്തകന് പരിക്ക്.എലാങ്കോട്ടെ ഓട്ടോ െ്രെഡവറായ മമ്മേരി പൊയില്‍ അരവിന്ദനെ(43)യാണ് ഇന്നലെ വൈകിട്ട് കൈവേലിക്കല്‍ പളളിക്കു സമീപത്തു വെച്ച് സിപിഎം സംഘം അക്രമിച്ചത്. ഓട്ടോയും തകര്‍ത്തു. പ്രകടനവുമായി പോകുന്ന സിപിഎം പ്രവര്‍ത്തകര്‍ ആണ് ഇയാളെ മര്‍ദ്ധിച്ചത്. നേരത്തെ പ്രദേശത്ത് ബിജെപി,സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടയില്‍ ഓട്ടോ ട്രിപ്പ് പോയതായിരുന്നു അരവിന്ദന്.പരിക്കേറ്റ അരവിന്ദനെ പാനൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.പാനൂര്‍ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: