തലശ്ശേരി: തലശ്ശേരി ധര്‍മടത്ത് ബിജെപി പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് കൊല്ലാന്‍ സിപിഎം ശ്രമം. ബിജെപി പ്രവര്ത്തകന് കിഴക്കേപാലയാട് സാരഥി നഗറിലെ കൊയ്യാളി വീട്ടില്‍ വിലോജിന്റെ വീട്ടിന് നേരെയാണ് ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ ഒരുസംഘം സിപിഎമ്മുകാര്‍ ബോംബെറിഞ്ഞത്. കിടപ്പുമുറിയടെ ചുവരില്‍ തട്ടിയ ബോംബ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. വീടിന്റെ ജനല്‍ പാളികള്‍ പൂര്‍ണമായും തകര്‍ന്നു. കിടപ്പുമുറിയിലെ കട്ടിലില്‍ തല വെച്ച് കിടക്കുന്ന ഭാഗത്താണ് ജനല്‍ചില്ലും ബോംബിന്റെ ചീളുകളും വീണത്. മുറിയില്‍ ആരുമില്ലാതിരുന്നതിനാല്‍ ആളപായമില്ല.
തലേദിവസം രാത്രി 10 മണിക്ക് സാരഥി നഗറിലെ ഫഌക്സ് ബോര്‍ഡ് തകര്‍ത്ത് പ്രദേശത്ത് ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനെത്തിയ സിപിഎം ക്രിമിനല്‍ സംഘത്തെ പ്രദേശത്തെ ബിജെപി പ്രവര്‍ത്തകര്‍ കയ്യോടെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ അക്രമികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സിപിഎം സംഘത്തെ പ്രദേശവാസികള്‍ കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് ധര്‍മ്മടം പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് വിലോജിന്റെ വീടിന് നേരെ ഇതേ സിപിഎം സംഘം സംഘടിച്ചെത്തി ബോംബെറിഞ്ഞത്. പാലയാട്ടെ കൃഷ്ണന്റെ മകന് ബൈജു, പ്രകാശന്റെ മകന് അഖി, രാജന്റെ മകന് അര്ജുന് എന്നിവരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്.
സംഭവസ്ഥലം ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് പ്രചാരക് കെ.ഗിരീഷ്, കണ്ണൂര്‍ ജില്ല സഹബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് പി.വി.ശ്യാം മോഹന്‍, ബിജെപി ധര്‍മ്മടം നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി.ഹരീഷ് ബാബു, വൈസ് പ്രസിഡന്റ് ജിനചന്ദ്രന് എന്നീ നേതാക്കള്‍ സന്ദര്‍ശിച്ചു.
അക്രമത്തില്‍ പ്രധിഷേധിച്ച് പ്രവര്‍ത്തകര്‍ പ്രദേശത്ത് പ്രകടനം നടത്തി. വെള്ളൊഴുക്കില്‍ നിന്നാരംഭിച്ച പ്രകടനം കിഴക്കെ പാലയാട് സമാപിച്ചു. ബിജെപി ധര്‍മ്മടം നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ജിനചന്ദ്രന്, മണ്ഡലം സെക്രട്ടറി അഭിലാഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: