ബെയ്ജിങ്: കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്റെ ഇന്ത്യ-ചൈന അതിര്‍ത്തി സന്ദര്‍ശനം ലക്ഷ്യം കണ്ടു. ഇന്ത്യന്‍ അതിര്‍ത്തി മേഖലകളില്‍ സമാധാനം നിലനിര്‍ത്താന്‍ തയ്യാറാണെന്ന് ചൈന. പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്റെ അതിര്‍ത്തി സന്ദര്‍ശനം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ചൈനീസ് വിദേശാകര്യ മന്ത്രാലയ വക്താവ് ഹുവാ ചുന്‍യിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലെ അതിര്‍ത്തി 1890ലെ ചരിത്രപരമായ ഉടമ്പടിയില്‍ നിശ്ചയിച്ചതാണ്. നാഥുലാ അതിര്‍ത്തി ഈ കരാര്‍ ഇപ്പോഴും സംരക്ഷിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണെന്നും ചുന്‍യിംഗ് പറഞ്ഞു. പരസ്പര സഹകരണത്തോടെ അതിര്‍ത്തിയിലെ സമാധാനം സംരക്ഷിക്കുന്നതിന് ചൈന എപ്പോഴും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം നാഥുലയിലെ സൈനിക പോസ്റ്റ് സന്ദര്‍ശിച്ച പ്രതിരോധമന്ത്രി ചൈനീസ് സൈനികരുമായി ആശയവിനിമയം നടത്തുകയും അവര്‍ക്ക് നമസ്തേ പറയുകയും ചെയ്തിരുന്നു. സൈനീകരുമായി സംസാരിക്കുന്ന വീഡിയോ മന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് വഴി കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.
ചൈനീസ് സൈനികരുടെ മുന്നില്‍ കൈകൂപ്പി നമസ്തേ പറയുന്ന ദൃശ്യങ്ങള്‍ക്ക് ചൈനയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ന് ചൈനയിലിറങ്ങിയ മിക്ക പത്രങ്ങളും വലിയ പ്രാധാന്യത്തോടെയാണ് മന്ത്രിയുടെ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയുടെ പ്രതിരോധമന്ത്രി ചൈനീസ് സൈനികരുമായി സൗഹൃദത്തിന്റെ പുതിയ വാതിലുകള്‍ തുറന്നെന്ന് ഒരു ചൈനീസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ വിദേശമന്ത്രിയുടെ പെരുമാറ്റം ചൈനയിലെ ജനങ്ങള്‍ക്കിടയിലും സമൂഹ മാധ്യമങ്ങളിലും മികച്ച പ്രതികരണമാണ് ഉണ്ടാക്കിയതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: