അമ്പലപ്പുഴ: ജന്മഭൂമി വാര്‍ത്ത തുണയായി, ലീജയ്ക്ക് സഹായഹസ്തവുമായി മഹിളാ മോര്‍ച്ച ,വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പതിനാറാം വാര്‍ഡ് കോമന തെക്കുംമുറി വീട്ടില്‍ ലീജ (38)യുടെ ദുരന്തം നിറഞ്ഞ ജീവിതം കഴിഞ്ഞ ദിവസം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മത്സ്യതൊഴിലാളിയായ ഭര്‍ത്താവ് ലാലു കടബാദ്ധ്യതയെ തുടര്‍ന്ന് എട്ടു മാസം മുന്‍പ് ആത്മഹത്യ ചെയ്തതോടെ രണ്ട് പെണ്മക്കളുള്ള ലീജയുടെ ജീവിതം ദുരിതത്തിലായി. മൂത്ത മകള്‍ അനിലയ്ക്ക് പ്ളസ് ടൂവിന് ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചെങ്കിലും തുടര്‍ന്ന് പഠിക്കാന്‍ മാര്‍ഗ്ഗമില്ലാതെ അമ്പലപ്പുഴയിലെ വസ്ത്രശാലയില്‍ ജോലിക്ക് പോകേണ്ടി വന്നു.
പത്താം ക്ലാസില്‍ പഠിക്കുന്ന ഇളയ മകള്‍ ലാവണ്യയുടെ പഠനം പ്രതിസന്ധിയിലാണ്. ഇതോടെപ്പം കയറി കിടക്കാന്‍ വീടും ഇല്ലാത്ത അവസ്ഥയിലും എത്തി. വായ്പ കുടിശിഖ ആയതിനാല്‍ ആധാരവും മത്സ്യ ഫെഡിന്റെ കൈവശമാണ്. ലീജയുടെ ദുരിത ജീവിതം വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ വീട്ടില്‍ എത്തി കുട്ടികളുടെ പ0ന കാര്യങ്ങള്‍ ഏറ്റെടുക്കാമെന്ന് ഉറപ്പു നല്കി.
മകള്‍ അനിലയെ ആലപ്പുഴ ശാരദാദേവി ബാലികാസദനത്തില്‍ നിര്‍ത്തി വിദ്യാഭ്യാസം ചെയ്യിപ്പിക്കും. മഹിളാ മോര്‍ച്ച പ്രവര്‍ത്തകരും വേണ്ട സഹായങ്ങള്‍ വാഗ്ദാനം നല്കി. നിയോജക മണ്ഡലം പ്രസിഡന്റ് സ്മിത ഷേണായ്, വൈസ് പ്രസിഡന്റുമാരായ സീനമോള്, ബിന്ദു ബിജു, ബിജെപി പുറക്കാട് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് സുനില്‍കുമാര്‍, വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി എം.ജയകൃഷ്ണന്, മാതൃ ശക്തി സംയോജിക രാജേശ്വരി തുടങ്ങിയവരാണ് വീട്ടില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: